തൃശൂർ: പൂച്ചയെ രക്ഷിക്കാനായി ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങിയ യുവാവിന് കാറിടിച്ച് ദാരുണാന്ത്യം. കാളത്തോട് ചിറ്റിലപ്പളളി സ്വദേശി സിജോയാണ് (42) മരിച്ചത്. മണ്ണുത്തി റോഡില്‍ ഏപ്രിൽ 8 ന് രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സിജോയെ തൃശൂരിലുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പൂച്ചയെ കണ്ട് യുവാവ് റോഡില്‍ ഇറങ്ങുന്നതും റോഡ് മുറിച്ച് കടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
