പാലക്കാട് : പല്ലശ്ശേനയിൽ വധുവരന്മാരുടെ തല കൂട്ടിമുട്ടിച്ചത് സംഭവം പ്രദേശത്ത് തുടർന്ന് വരുന്ന രീതിയാണെന്ന് വധു സജ്‌ല. എല്ലാവരും പറയുന്നത് കേട്ടാണ് താനും ആചാരമെന്ന് പറഞ്ഞത്. വേദനിച്ചത് കൊണ്ടാണ് പ്രതികരിച്ചത്. മാപ്പ് പറഞ്ഞാൽ മതിയായിരുന്നു പക്ഷേ ആരും വന്നില്ലെന്നും വധു പ്രതികരിച്ചു. തെക്കുംപുറം എന്ന പേര് അറിയാത്തതിനാലാണ് പല്ലശ്ശന എന്ന് പറഞ്ഞത്. കേസുമായി മുന്നോട്ട് പോവാൻ താല്പര്യമില്ലെന്നും യുവതി വ്യക്തമാക്കി.2023 ജൂൺ 26 തിങ്കളാഴ്ചയായിരുന്നു വിവാഹം
കേസിൽ തലമുട്ടിച്ച സുഭാഷിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ദേഹോപരദ്രവമേൽപിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. വധു വരന്മാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പ്രതി സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തേക്കും.
വധുവരന്മാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞാൽ മതിയായിരുന്നുവെന്ന് വധു
പാലക്കാട് : പല്ലശ്ശേനയിൽ വധുവരന്മാരുടെ തല കൂട്ടിമുട്ടിച്ചത് സംഭവം പ്രദേശത്ത് തുടർന്ന് വരുന്ന രീതിയാണെന്ന് വധു സജ്‌ല. എല്ലാവരും പറയുന്നത് കേട്ടാണ് താനും ആചാരമെന്ന് പറഞ്ഞത്. വേദനിച്ചത് കൊണ്ടാണ് പ്രതികരിച്ചത്. മാപ്പ് പറഞ്ഞാൽ മതിയായിരുന്നു പക്ഷേ ആരും വന്നില്ലെന്നും വധു പ്രതികരിച്ചു. തെക്കുംപുറം എന്ന പേര് അറിയാത്തതിനാലാണ് പല്ലശ്ശന എന്ന് പറഞ്ഞത്. കേസുമായി മുന്നോട്ട് പോവാൻ താല്പര്യമില്ലെന്നും യുവതി വ്യക്തമാക്കി.2023 ജൂൺ 26 തിങ്കളാഴ്ചയായിരുന്നു വിവാഹം
കേസിൽ തലമുട്ടിച്ച സുഭാഷിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ദേഹോപരദ്രവമേൽപിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. വധു വരന്മാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പ്രതി സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തേക്കും. ആചാരമെന്ന പേരിൽ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൻ വിമർശനത്തിന് വഴിവച്ചിരുന്നു. ഒടുവിൽ വനിതാകമ്മീഷൻ ഇടപെടലിലാണ് പൊലീസ് കേസെടുത്തത്.
പല്ലശ്ശനയിലെ സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്‌ലയ്ക്കുമാണ് വിവാഹ ദിനം തന്നെ ബന്ധുവിന്റെ വക തലയ്ക്ക് ഇടികിട്ടിയത്. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്‌ലയുടെ ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു. പഴമക്കാരുടെ ആചാര തുടർച്ചയെന്ന പേരിലാണ് ദമ്പതിമാരുടെ തലകൂട്ടി മുട്ടിച്ചത്. എന്നാൽ അങ്ങിനെയൊരു ആചാരം നാട്ടിലില്ലെന്ന് പല്ലശ്ശനക്കാർ തന്നെ പറയുന്നു..
പല്ലശ്ശനയിലെ സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്‌ലയ്ക്കുമാണ് വിവാഹ ദിനം തന്നെ ബന്ധുവിന്റെ വക തലയ്ക്ക് ഇടികിട്ടിയത്. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറുന്ന സജ്‌ലയുടെ ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു. പഴമക്കാരുടെ ആചാര തുടർച്ചയെന്ന പേരിലാണ് ദമ്പതിമാരുടെ തലകൂട്ടി മുട്ടിച്ചത്. എന്നാൽ അങ്ങിനെയൊരു ആചാരം നാട്ടിലില്ലെന്ന് പല്ലശ്ശനക്കാർ തന്നെ പറയുന്നു..

