സ്പുട്‌നിക്ക് 5 വാക്‌സിന്റെ തദ്ദേശീയ നിര്‍മാണത്തിനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക്ക് 5 വാക്‌സിന്റെ തദ്ദേശീയ നിര്‍മാണത്തിനൊരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതിനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി തേടി. പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു ലാബും സ്പൂട്‌നിക്കിന്റെ നിര്‍മ്മാണത്തിനായി അനുമതി തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഹൈദരാബാദിലെ ഡോ. റെഡ്ഡിസ് ലബോറട്ടറിയാണ് ഇന്ത്യയില്‍ സ്പുട്‌നിക്കിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. റെഡ്ഡീസ് ലബോറട്ടറിക്ക് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 02/06/21 ബുധനാഴ്ച്ചയാണ് സ്പുട്‌നിക്കിന്റെ തദ്ദേശീയ നിര്‍മ്മാണത്തിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ സമീപിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

ജൂണോടു കൂടി കോവിഷീല്‍ഡ് വാക്‌സിന്റെ 10 കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പുട്‌നിക്ക് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ അനുമതി തേടിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →