മഹാരാഷ്ട്രയിലെ നാഗ്പൂരിലെ കോവിഡ് -19 ആശുപത്രിയിൽ 09/04/2021 വെള്ളിയാഴ്ച രാത്രി ഉണ്ടായ തീപിടുത്തത്തിൽ നാല് പേർ മരിച്ചു.
“ആശുപത്രിയിലെ 27 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇപ്പോൾ പറയാനാവില്ല.” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നാല് മൃതദേഹങ്ങൾ ആശുപത്രിയിൽ നിന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
രണ്ട് രോഗികളുടെ നില ഗുരുതരമാണെന്ന് അവർ പറഞ്ഞു. നാഗ്പൂരിലെ വാദി പരിസരത്തുള്ള ആശുപത്രി 30 കിടക്കകളുള്ള സൗകര്യമാണ്, അതിൽ 15 എണ്ണം തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകളായിരുന്നു.
ആശുപത്രിയുടെ രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന ഐസിയുവിലെ എസി യൂണിറ്റിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് റിപ്പോർട്ട്. തീ ആ നിലയിൽ ഒതുങ്ങിനിൽക്കുകയും കൂടുതൽ പടരുകയും ചെയ്തിട്ടില്ലെന്ന് നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഫയർ ഓഫീസർ രാജേന്ദ്ര ഉച്ചെ പറഞ്ഞു.

