ഹൈലൈറ്റുകൾ
- കാമുകനായ മോഹനെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തു.
- കാറിനുള്ളിൽ വെച്ച് കുട്ടിയെ മർദിക്കുകയും പിന്നീട്
- ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തതായി ഇയാൾ മൊഴി നൽകി
- ഭക്ഷ്യവിഷബാധയെന്ന് കരുതിയ ഒരു കുട്ടിയുടെ മരണം,
- അമ്മയും കാമുകനും പ്രതികളായ കൊലപാതകക്കേസായി മാറി
ആറുവയസ്സുകാരിയുടെ ദുരൂഹ മരണം കൊലപാതകമായി; അമ്മയും കാമുകനും അറസ്റ്റിൽ
ബെംഗളൂരു, 2026 ജൂൺ 12 –
ബെംഗളൂരുവിൽ ആറുവയസ്സുകാരിയായ വെണ്ണിലയുടെ മരണം ആദ്യം ഭക്ഷ്യവിഷബാധയെന്നാണ് കരുതപ്പെട്ടത്. എന്നാൽ മൂന്ന് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ സംഭവം ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. കേസിൽ കുട്ടിയുടെ അമ്മയും അഭിഭാഷകയുമായ പ്രിയങ്ക പി.യെയും കാമുകൻ മോഹൻ എം.ജിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 24നായിരുന്നു സംഭവം. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബിരിയാണിയും ഐസ്ക്രീമും കഴിച്ച ശേഷം ഉറങ്ങാൻ പോയ വെണ്ണില പിന്നീട് ഉണർന്നില്ലെന്നാണ് അമ്മ ആദ്യം പറഞ്ഞത്. രാവിലെ മകളെ അനക്കമറ്റ നിലയിൽ കണ്ടതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ അമ്മയുടെ മൊഴിയുമായി പൊരുത്തപ്പെടാത്തതോടെ സംശയങ്ങൾ ശക്തമായി. ഇതിനിടെ പ്രിയങ്കയുമായി അകന്നു കഴിയുകയായിരുന്ന ഭർത്താവും കുട്ടിയുടെ പിതാവുമായ പ്രവീൺ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂൺ 4ന് പരാതി നൽകി. ഇതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രിയങ്കയും മോഹനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പുതിയ വിവരങ്ങൾ പുറത്തുവന്നു. കുട്ടിയുടെ മരണത്തിന് ഏകദേശം മൂന്ന് മാസം മുമ്പ് ഇരുവരും ചേർന്ന് പുതിയ കുടുംബജീവിതം ആരംഭിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഐ.വി.എഫ് ചികിത്സയ്ക്കായി ആശുപത്രി സന്ദർശിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. അവിടെ പ്രിയങ്കയുടെ അണ്ഡത്തിന്റെ സാമ്പിളും ശേഖരിച്ചിരുന്നു.
അന്വേഷണത്തിനിടെ കാമുകനായ മോഹനെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കാറിനുള്ളിൽ വെച്ച് കുട്ടിയെ മർദിക്കുകയും പിന്നീട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തതായി ഇയാൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് കുട്ടിയുടെ മരണശേഷം ഒളിവിൽ പോയ പ്രിയങ്കയ്ക്കായി തിരച്ചിൽ ശക്തമാക്കി.
ഏഴ് ദിവസത്തെ തിരച്ചിലിനൊടുവിൽ ബെംഗളൂരുവിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ അകലെയുള്ള ഹാസൻ ജില്ലയിലെ സകലേശ്പൂരിലെ ഒരു ഫാംഹൗസിൽ നിന്നാണ് പ്രിയങ്കയെ പിടികൂടിയത്. ഒളിവിൽ കഴിയുന്നതിനിടെ അവർ രണ്ട് തവണ താമസം മാറിയതായും അന്വേഷണത്തിൽ കണ്ടെത്തി.
കുട്ടിയുടെ ചർമ്മനിറത്തോട് പ്രിയങ്കയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്നും, കുഞ്ഞിനോടുള്ള ഈ വെറുപ്പും കൊലപാതകത്തിന് പിന്നിലെ ഒരു ഘടകമായിരിക്കാമെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച അന്തിമ നിഗമനത്തിലെത്തിയിട്ടില്ല.
കേസിന്റെ തുടക്കത്തിൽ അന്വേഷണത്തിൽ ചില വീഴ്ചകൾ സംഭവിച്ചതായി ബെംഗളൂരു ഭക്ഷ്യവിഷബാധയെന്ന് കരുതിയ ഒരു കുട്ടിയുടെ മരണം, അമ്മയും കാമുകനും പ്രതികളായ കൊലപാതകക്കേസായി മാറിലീസ് കമ്മീഷണർ സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും അറിയിച്ചു. അന്വേഷണ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മാറ്റി, മറ്റൊരു ഡിവിഷനിൽ നിന്നുള്ള അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണം കൈമാറിയിട്ടുണ്ട്.
ഭക്ഷ്യവിഷബാധയെന്ന് കരുതിയ ഒരു കുട്ടിയുടെ മരണം, അമ്മയും കാമുകനും പ്രതികളായ കൊലപാതകക്കേസായി മാറിയതോടെ ബെംഗളൂരുവിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. കുട്ടിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ ഉദ്ദേശ്യം എന്താണെന്നത് കണ്ടെത്താനാണ് ഇപ്പോൾ അന്വേഷണസംഘത്തിന്റെ ശ്രമം.

