ഹൈലൈറ്റുകൾ
- ബംഗാളിന്റെ രാഷ്ട്രീയ ചരിത്രം ആവർത്തിച്ച തെറ്റുകളുടെയും തകർന്ന സ്വപ്നങ്ങളുടെയും കഥയാണ്.
- ബ്രിട്ടീഷ് ഭരണത്തിന് പിന്നാലെ കോൺഗ്രസും കമ്മ്യൂണിസ്റ്റുകളും തൃണമൂലും അടിച്ചമർത്തൽ രാഷ്ട്രീയം തുടർന്നു.
- ജനങ്ങളുടെ പ്രതീക്ഷകൾ പലപ്പോഴും പുതിയ ഭരണകൂടങ്ങളുടെ കീഴിൽ നിരാശയായി മാറി.
- സംഘർഷങ്ങളും അക്രമങ്ങളും രാഷ്ട്രീയ പ്രതികാരങ്ങളും ബംഗാളിനെ ദീർഘകാലം ബാധിച്ചു.
- ചരിത്രത്തിലെ തെറ്റുകളിൽ നിന്ന് പഠിച്ച് പുതിയ വഴി തിരഞ്ഞെടുക്കാനുള്ള അവസരം ഇപ്പോഴും നിലനിൽക്കുന്നു.
*ജോർജ്ജ് വിൽഹെം ഫ്രെഡറിക് ഹെഗൽ*പറഞ്ഞതാണ്.”The only thing we learn from history is that we learn nothing from history.” തർജ്ജമ : “ചരിത്രത്തിൽ നിന്ന് നാം പഠിക്കുന്ന ഒരേയൊരു പാഠം, ചരിത്രത്തിൽ നിന്ന് നാം ഒന്നും പഠിക്കുന്നില്ല എന്നതാണ്”
ബംഗാളിലെ രാഷ്ട്രീയ നാടകങ്ങൾ കാണുമ്പോൾ ഓർമ്മ വരുന്നത് ഇതൊക്കെ തന്നെയാണ്.ബംഗാൾ എന്തു പഠിച്ചു?ക്ഷാമം ദാരിദ്ര്യം കലാപങ്ങൾ കുറ്റകൃത്യങ്ങൾ കാല്പനിക സ്വപ്നങ്ങൾ കാഠിന്യമേറിയ വിപ്ലവ യാത്രകൾ അങ്ങനെ എന്തെല്ലാം ഭാണ്ഡങ്ങൾ പേറി ബംഗാളി സമൂഹം അതിന്റെ തലമുറകൾ സഞ്ചരിക്കുകയായിരുന്നു
വിഭജനം കലാപം രക്തപങ്കിലമായ ജീവിതചര്യകൾ ദിനരാത്രങ്ങൾ അങ്ങനെ ഒരു കാലം
ഈ മഹായാത്രകൾ ഒക്കെ ഓരോരോ തലമുറകളുടെതായിരുന്നു.മൺമറഞ്ഞുപോയ തലമുറകൾ.എല്ലാ തലമുറകളുടെയും മാറാപ്പുകളിൽ എടുത്താൽ പൊങ്ങാത്ത സ്വപ്നങ്ങൾ ആയിരുന്നു.ഇന്ത്യയിൽ എമ്പാടും ലോകത്തെമ്പാടും തൊഴിൽ തേടി ജീവിതം തേടി ബംഗാളി യൗവനങ്ങൾ ഇപ്പോൾ അലയുമ്പോൾരണ്ട് നൂറ്റാണ്ട് തികയുന്ന ബംഗാളി തലമുറകളുടെ യാത്രകൾ എവിടെയും എത്തിയില്ല എന്നാണ് കാണുന്നത്.
തീരുന്നില്ലഹെഗൽ പറഞ്ഞതിന്റെ ബംഗാളി പരാവർത്തനം
സ്വാതന്ത്ര്യം പൊട്ടി വിരിഞ്ഞത് സമരങ്ങളുടെ പുതു തുടക്കങ്ങളുമായിട്ട് ആയിരുന്നു ബംഗാളിൽ.ബ്രിട്ടീഷുകാരെ പോലെ തന്നെ അടിച്ചമർത്തൽ സ്വതന്ത്ര ഇന്ത്യയിലും തുടങ്ങി.അടിച്ചമർത്തലിൻ്റെ ആളുകൾ കോൺഗ്രസിലും സിദ്ധാർത്ഥ ശങ്കർ റേയിലും കേന്ദ്രീകരിക്കുന്നു.
സ്വപ്നങ്ങൾക്ക് മേൽ ഭരണകൂടത്തിന്റെ ഉരുക്കു മുഷ്ടി.
പക്ഷേ സ്വാതന്ത്ര്യം ഒരു മിഥ്യയാണെന്ന് നെഞ്ച് തകരാതെ തിരിച്ചറിയാൻ ബംഗാളിയെ പഠിപ്പിച്ചത് പുതിയൊരു സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കമ്മ്യൂണിസ്റ്റ് ചുവപ്പൻ സ്വപ്നങ്ങൾ പകരംവച്ചുകൊണ്ടായിരുന്നു.
സിപിഐയും സിപിഎമ്മും തികയാതെ വന്നപ്പോൾ നക്സൽ ബാരിയിൽ ഇന്ത്യയെ മുഴുവൻ ഗ്രസിച്ച മറ്റൊരു ചുവപ്പൻ സ്വപ്നം.
സിദ്ധാർത്ഥ ശങ്കർ റോയുടെ അടിച്ചമർത്തൽ നിന്ന് പിറവിയെടുത്തത് 34 കൊല്ലം തുടർച്ചയായി ഭരിച്ചകമ്മ്യൂണിസ്റ്റ് ഭരണകൂടമായിരുന്നു.നീണ്ട കാലത്തിനു ശേഷം അതും അടിച്ചമർത്തലി
ൻ്റെ ഭരണകൂടം എന്ന നിലയിലായി.
സിങ്കൂർ നന്ദിഗ്രാം ലാല്ഗഡ് പുതിയ രണഭൂമികൾ ഉണർന്നു
രണഭൂമികളുടെ ചരിത്രങ്ങൾ വീര കഥകളായി തോന്നിയേക്കാം.പക്ഷേ കഥ അതായിരുന്നില്ല.ബ്രിട്ടീഷുകാരെയും സിദ്ധാർത്ഥ ശങ്കർ റോയേയും കമ്മ്യൂണിസ്റ്റുകാരെയും ഒക്കെ പ്രതിരോധിച്ചത് ഒരാൾ തന്നെയായിരുന്നു.അല്ലെങ്കിൽ ഒരാളെപ്പോലെ ഒത്തുകൂടിയ ഒരു ജനതയായിരുന്നു. അവർ മെനഞ്ഞ സ്വപ്നങ്ങളുടെ ശവകുടീരങ്ങളാണ് സിംഗൂരിലും നന്ദി ഗ്രാമിലും ഉയർന്നുവന്നത്.
സിദ്ധാർത്ഥ ശങ്കർ റെയുടെ അടിച്ചമർത്തൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ പഠിച്ചത് അടിച്ചമർത്തലിൽ നിന്ന് അടിച്ചമർത്തലിന്റെ പാഠങ്ങളെ പഠിക്കാനുള്ളൂ എന്നാണ്
ഒടുവിൽ അത് തൃണമൂലിന് വഴിമാറി.തൃണമൂൽ വാഴ്ചയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 1500 ഓഫീസുകൾ തുറക്കാൻ പറ്റാതായി.പാർട്ടി പ്രവർത്തകർ ഗ്രാമങ്ങൾ വിട്ടു.നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു.ചുരുങ്ങിയ നാളിനുള്ളിൽ വിമോചന സ്വപ്നങ്ങൾ വാരി വിതറിയ മമതയും തൃണമൂലും അടിച്ചമർത്തലിൻ്റെ തനിയാവർത്തനമായി.
അടിച്ചമർത്തിയവർ വിജയിച്ചപ്പോൾ ബംഗാളി ജനത വീണ്ടും തോൽക്കുകയായിരുന്നു.കലാപങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും നരഹത്യകളുടെയും സ്ത്രീ ഹത്യകളുടെയും സ്ത്രീ പീഡനങ്ങളുടെയും മാനഭംഗങ്ങളുടെയും തനിയാവർത്തനങ്ങൾ.
തോറ്റ ജനത ഇപ്പോൾ ബിജെപിയിലാണ് സ്വപ്നങ്ങൾ സമർപ്പിച്ചിരിക്കുന്നത്.ഏകാധിപത്യവും അടിച്ചമർത്തലും ഇല്ലാതാക്കുവാൻ പിറവിയെടുത്ത പ്രസ്ഥാനങ്ങൾ ഇതുവരെയും അടിച്ചമർത്തൽക്കാരാ ല്ലാതെ മറ്റൊന്നുമായി പരിണമിക്കാൻ കഴിയാത്ത കഥയാണ് അവിടെ.അവരൊക്കെ അടിച്ചമർത്തൽക്കാരായി സ്വയംപരിണമിച്ചത് ഒരുപക്ഷേ അവർ പോലും അറിഞ്ഞിട്ടുണ്ടാവില്ല.
നൊന്തുപെറ്റ കുഞ്ഞിനെ ആർത്തിയോടെ തിന്നുന്ന തള്ളയെപ്പോലെ അവിടെ പിറവിയെടുത്ത സ്വപ്നങ്ങളെല്ലാം അതിനെ പെറ്റവർ തിന്നുതീർത്തിട്ടുണ്ട്.
പുതിയൊരു ഭരണകൂടത്തിന്റെ പേറ്റുനോവിന് ശേഷം ബിജെപി വിശ്രമിക്കുകയാണ്.ചരിത്രം അവരെ തുറിച്ച് നോക്കുന്നുണ്ട്.ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കുന്നില്ല എന്നുള്ളതാണ് മനുഷ്യൻ പഠിക്കുന്ന ഏറ്റവും വലിയ പാഠം എന്ന് അവരെ ഓർമിപ്പിക്കാം.
പകയുടെ കീഴ്പ്പെടുത്തലിന്റെ അടിച്ചമർത്തലിന്റെ രാഷ്ട്രീയപാഠങ്ങളുടെ തനിയാവർത്തനങ്ങൾ സമ്മാനിച്ച മഹാ ദുരിതങ്ങളിൽ നിന്ന് ബംഗാളി ജനതയ്ക്ക് വഴി തിരിഞ്ഞേ പറ്റൂ.ബിജെപി ക്കും അവസരമുണ്ട് വഴിതിരിയാൻ .
ചരിത്രത്തെ ഏതുനിമിഷവും തിരുത്താനും മാറ്റി എഴുതാനും മനുഷ്യൻറെ കഴിയും എന്ന പാഠവും ചരിത്രത്തിൽ ഉണ്ട്.

