ന്യൂഡൽഹി: ഡൽഹിയിലെ കാരോൾ ബാഗിൽ ഡബിൾ ഡെക്കർ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു, 23 പേർക്ക് പരിക്കേറ്റു. മാർച്ച് 25 ബുധനാഴ്ച പുലർചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് വന്ന ബസ് ഝണ്ഡേവാലൻ ക്ഷേത്രത്തിന് സമീപം എത്തിപ്പോഴായിരുന്നു മറിഞ്ഞത്. 25 യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നിഗമനം.
ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
