ബീജിംഗ്: മ്യാൻമറിൽ വൻതോതിലുള്ള അഴിമതി കേന്ദ്രങ്ങളും ചൂതാട്ട പ്രവർത്തനങ്ങളും നടത്തിയിരുന്ന മിംഗ് കുടുംബത്തിലെ 11 അംഗങ്ങളെ . വധശിക്ഷയ്ക്ക് വിധേയമാക്കി ചൈന. ചൈനീസ് അതിർത്തിക്കടുത്തുള്ള മ്യാൻമറിലെ പട്ടണമായ ലൗക്കൈംഗിൽ വലിയ സ്വാധീനമുള്ള കുടുംബമായിരുന്നു മിംഗ്. ഇവരുടെ നേതൃത്വത്തിൽ കാസിനോകളും, തട്ടിപ്പ് കേന്ദ്രങ്ങളും, ചുവന്ന തെരുവുകളും പ്രവർത്തിച്ചിരുന്നു. കൊലപാതകം, നിയമവിരുദ്ധ തടങ്കൽ, വഞ്ചന, ചൂതാട്ട കേന്ദ്രങ്ങൾ നടത്തൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾക്ക് സെജിയാംഗ് പ്രവിശ്യയിലെ കോടതി സെപ്റ്റംബറിൽ കുടുംബാംഗങ്ങളെ ശിക്ഷിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇവർ കാരണം 14 ചൈനീസ് പൗരന്മാരുടെ മരണത്തിന് കാരണമായതായി റിപ്പോർട്ട്
2015 നും 2023 നും ഇടയിൽ കുടുംബത്തിന്റെ ക്രിമിനൽ പ്രവർത്തനങ്ങൾ 10 ബില്യൺ യുവാനിൽ കൂടുതൽ (1.4 ബില്യൺ ഡോളർ) നേടി. ഇവർ കാരണം 14 ചൈനീസ് പൗരന്മാരുടെ മരണത്തിനും മറ്റ് നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായി. 2023ൽ മ്യാൻമർ അധികൃതർ മിംഗ് കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്ത് ചൈനയ്ക്ക് കൈമാറിയതോടെയാണ് ഗ്രൂപ്പിന്റെ പതനം ആരംഭിച്ചത്.
