ന്യൂഡൽഹി: മണിപ്പുരിൽ വംശീയ കലാപത്തെ തുടർന്ന് മൂന്ന് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തി മനഃസാക്ഷിയെ ഞെട്ടിച്ച കേസിൽ ആറ് പ്രതികൾക്കെതിരേ കുറ്റം ചുമത്തി ഗുവാഹത്തിയിലെ പ്രത്യേക സിബിഐ കോടതി. മൂന്ന് സ്ത്രീകളിൽ രണ്ട് പേരെ കൂട്ട ബലാത്സംഗം ചെയ്യുകയും അവരുടെ ബന്ധുക്കളെ കൊല്ലുകയും ചെയ്തത് ഉൾപ്പെടെ 15 കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
എല്ലാപ്രതികൾക്കുമെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി .
കേസിലെ വിചാരണ 2026 ജനുവരി 16ന് ആരംഭിക്കുമെന്നും അന്നേ ദിവസം ആറ് പ്രതികളും നേരിട്ട് ഹാജരാകണമെന്നും പ്രത്യേക ജഡ്ജി ഛത്ര ഭുകാൻ ഗോഗോയ് നിർദേശിച്ചു. സാക്ഷി മൊഴികളുടെയും മറ്റ് രേഖകളുടെയും അടിസ്ഥാനത്തിൽ എല്ലാപ്രതികൾക്കുമെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. 2023 മേയ് നാലിനാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.
