തിരുവനന്തപുരം: അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സെപ്തംബർ 15 തിങ്കളാഴ്ച ബിൽ നിയമസഭയില്‍ അവതരിപ്പിക്കും.അക്രമണകാരികളായ മൃഗങ്ങളെ പെട്ടെന്നുള്ള സാഹചര്യത്തില്‍ വെടിവെച്ചു കൊല്ലാന്‍ വരെ അധികാരം നല്‍കുന്ന രീതിയിലുള്ള ബില്ലിന്റെ ഭേദഗതിക്കാണ് ഇപ്പോള്‍ പ്രത്യേക മന്ത്രിസഭാ യോഗം
നിലവില്‍ അക്രമകാരിയായ ഒരു മൃഗത്തെ ഇത്തരത്തില്‍ വെടിവെച്ചുകൊല്ലണമെങ്കില്‍ വലിയ നടപടിക്രമങ്ങളാണുള്ളത്. ബില്‍ പാസായാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വന്യമൃഗത്തെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടാന്‍ അധികാരമുണ്ടാകും എന്നതാണ് ബില്ലിലെ പ്രധാനപ്പെട്ട വ്യവസ്ഥ.
