മുന്നില്‍ വരുന്ന ഫയലുകള്‍ അഞ്ചുദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ നിര്‍ദേശത്തിന് പുല്ലുവില

തിരുവനന്തപുരം: മുന്നില്‍ വരുന്ന ഫയലുകള്‍ അഞ്ചുദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ നിര്‍ദേശത്തിന് വിലകല്പിക്കാതെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രിയും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറും വ്യക്തമാക്കിയിട്ടും ഉദ്യാ​ഗസ്ഥരുടെ മെല്ലെപ്പോക്കില്‍ മാറ്റമില്ല. അപേക്ഷര്‍ നേരിട്ട് എത്തേണ്ടാത്ത ഫേസ്ലെസ് അപേക്ഷകളില്‍ തീരുമാനമെടുക്കാതെ കൂട്ടിവെക്കുന്നത് കണ്ടെത്തിയിട്ടും ഉന്നത ഉദ്യോഗസ്ഥരും ഇടപെടുന്നില്ല. ആര്‍ടിഒമുതല്‍ ജോ. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍മാര്‍വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പലതട്ടിലായി ഫയല്‍നീക്കത്തിന്റെ നിരീക്ഷണച്ചുമതല നല്‍കിയതും ഫലംകണ്ടില്ല.

നിരവധി അപേക്ഷകള്‍ വിവിധ ഓഫീസുകളിലായി കെട്ടിക്കിടപ്പുണ്ട്.

കൊല്ലം ഓഫീസില്‍നിന്ന് ജൂണ്‍ ഒന്‍പതിന് തളിപ്പറമ്പിലേക്ക് കൈമാറിയ അപേക്ഷ 30 ദിവസത്തിനുശേഷമാണ് പരിഗണിച്ചത്.ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള ഫയല്‍ കഴിഞ്ഞദിവസം തളിപ്പറമ്പിലെ ഉദ്യോഗസ്ഥര്‍ എടുത്തതല്ലാതെ തീരുമാനമായിട്ടില്ല.ഇത്തരത്തില്‍ നിരവധി അപേക്ഷകള്‍ വിവിധ ഓഫീസുകളിലായി കെട്ടിക്കിടപ്പുണ്ട്. തിരക്കുള്ള ഓഫീസുകളിലെ ജോലിഭാരം കുറയ്ക്കുന്നതിനുവേണ്ടി മറ്റ് സ്ഥലങ്ങളിലേക്ക് ഫയല്‍ കൈമാറാനുള്ള നീക്കവും അപേക്ഷകര്‍ക്ക് ഗുണകരമായിട്ടില്ല.

ഇടനിലക്കാരെ ഒഴിവാക്കാന്‍ കൊണ്ടുവന്ന ആധാര്‍ അധിഷ്ഠിത ഫേസ്ലെസ് സംവിധാനം അട്ടിമറിക്കുന്നു.

ഇടനിലക്കാരെ ഒഴിവാക്കാന്‍ കൊണ്ടുവന്ന ആധാര്‍ അധിഷ്ഠിത ഫേസ്ലെസ് സംവിധാനം അട്ടിമറിക്കാന്‍ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.
വകുപ്പുമന്ത്രി പറഞ്ഞ വാക്കെല്ലാം ആവിയായി; 5 അല്ല 30ദിവസം കഴിഞ്ഞാലും വെഹിക്കിൾ ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ ഫയല്‍ എടുക്കില്ല.
ഇടനിലക്കാര്‍ക്ക് പ്രത്യേക പരിഗണനനൽകി ഫയൽ തീർപ്പാക്കുന്നതാണ് നടപടി.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →