തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ, മെഡിക്കൽ കോളേജുകൾക്കുള്ള പദ്ധതിവിഹിതത്തിൽ സർക്കാർ നടത്തിയത് കടുംവെട്ട്. അടിസ്ഥാനസൗകര്യവും ചികിത്സാസംവിധാനവും മെച്ചപ്പെടുത്താൻ കഴിഞ്ഞ സാമ്പത്തികവർഷം ബജറ്റിൽ നീക്കിവെച്ച 401.24 കോടിയിൽനിന്ന് 146.89 കോടിയാണ് വെട്ടിക്കുറച്ചത്.
ഒടുവിൽ അനുവദിച്ചത് 254.35 കോടിമാത്രം. ഇങ്ങനെ ഫണ്ട് കുത്തനെ കുറഞ്ഞതാണ് മെഡിക്കൽ കോളേജുകൾ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ
