സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച പുതിയ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ ആദ്യ അണക്കെട്ട് പരിശോധന ഇന്ന് നടക്കും

ഇടുക്കി | ബ്രിട്ടീഷ് എന്‍ജിനീയറായിരുന്ന ജോണ്‍ പെന്നിക്വിക്ക് സുര്‍ക്കി മിശ്രിതവും കരിങ്കല്ലും ഉപയോഗിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചിട്ട് 129 വർഷം പിന്നിടുന്നു. 1886 ലാണ് അണക്കെട്ടിന്റെ പണികള്‍ ആരംഭിച്ചത്. തെക്കന്‍ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ഇത് പണിതത്. 1895 ഒക്ടോബര്‍ പത്തിന് വൈകിട്ട് ആറ് മണിക്ക് മദ്രാസ് ഗവര്‍ണര്‍ വെള്ളം തുറന്നുവിട്ട് അണക്കെട്ട് ഔദ്യോഗികമായി കമ്മീഷന്‍ ചെയ്തു.

മുല്ലപ്പെരിയാർ അണക്കെട്ട് 129 വര്‍ഷം പിന്നിടുന്നു

50 വര്‍ഷം ആയുസ്സ് കണക്കാക്കി പണിത അണക്കെട്ട് 129 വര്‍ഷം പിന്നിട്ടതോടെ കേരളത്തില്‍ പലതരത്തിലുള്ള ആശങ്കകള്‍ പടര്‍ന്നിരുന്നു. കാലാകാലങ്ങളില്‍ പലവിധത്തില്‍ അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ പ്രവൃത്തികള്‍ നടന്നിട്ടുണ്ട്. കാലവര്‍ഷത്തിന് മുമ്പും കാലവര്‍ഷ സമയത്തും അണക്കെട്ടില്‍ ആവശ്യമായ പരിശോധന നടത്തുക ഒരു പ്രത്യേക സംഘമാണ്.

സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജെയിന്‍ അധ്യക്ഷനായ ഏഴംഗ സമിതി അണക്കെട്ട് പരിശോധിക്കും

സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച പുതിയ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ ആദ്യ അണക്കെട്ട് പരിശോധന ഇന്ന് (മാർച്ച് 22)നടക്കുന്നു. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജെയിന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കുന്നത്.

സംഘത്തില്‍ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും പ്രതിനിധികളും പുരണേനിന്നുളള രണ്ട് ഉദ്യോ​ഗസ്ഥരും സംഘത്തിൽ

സംഘത്തില്‍ തമിഴ്‌നാടിന്റെയും കേരളത്തിന്റെയും പ്രതിനിധികള്‍ക്ക് പുറമേ, ബെംഗളൂവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ ഒരു ഗവേഷണ ഉദ്യോഗസ്ഥനും ഡല്‍ഹിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. രാവിലെ ബോട്ട് മാര്‍ഗം അണക്കെട്ടിലേക്ക് പോകുന്ന സംഘം പരിശോധനകള്‍ പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് കുമളിയിലെ മുല്ലപ്പെരിയാര്‍ ഓഫീസില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →