തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിൽ നിന്നും രക്ഷപ്പെടാനാണ് സരിത രോഗമെന്ന നാടകം കളിച്ചതെന്ന് സരിത എസ് നായരുടെ മുൻ സഹായി വിനു കുമാർ. മുടി കൊഴിഞ്ഞതല്ല, ബാർബർ ഷോപ്പിൽ കൊണ്ടുപോയി താൻ മൊട്ടയടിപ്പിച്ചതാണെന്നും ,ന്യൂറോ സംബന്ധമായ അസുഖം മാത്രമാണ് സരിതയ്ക്കുള്ളതെന്നും വിനു കുമാർ പറഞ്ഞു.
സരിതയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്നും പ്രതിയായ വിനു കുമാർ പറഞ്ഞു. പല രഹസ്യങ്ങളും തനിക്കറിയാവുന്നത് കൊണ്ടാണ് കേസിൽപ്പെടുത്താൻ ശ്രമിക്കുന്നത്. സോളാർ കേസ് അന്വേഷണം നടക്കുമ്പോൾ പ്രതികൾക്ക് വിവരം ചോർത്തി നൽകി പണം വാങ്ങി. തന്റെ കയ്യിൽ തെളിവുകളുണ്ടെന്ന് വിനു കുമാർ പറഞ്ഞു. കുണ്ടറ ബോംബേറ് കേസിലെ ഗൂഡാലോചനയ്ക്ക് പിന്നിലും സരിതയാണെന്നാണ് വിനു കുമാറിന്റെ ആരോപണം

