തിരുവനന്തപുരം വിമാനത്താവളവും അവിടത്തെ മുൻനിര കൊറോണ പോരാളികളും കോവിഡ് -19 നെ പ്രതിരോധിക്കാൻ സജീവമായ പങ്ക് വഹിക്കുന്നുണ്ട്.
മൊത്തം 313 ബോക്സ് (9.76 മെട്രിക് ടൺ) കോവിഡ് -19 വാക്സിനുകൾ വിവിധ വിമാനക്കമ്പനികൾ വഴി 2021 മെയ് 19 വരെ തിരുവനന്തപുരം വിമാനത്താവളം വഴി എത്തിച്ചിട്ടുണ്ട്. ഓക്സിജൻ പ്രതിസന്ധി മറികടക്കാൻ 300 ഓക്സിജൻ കോൺ സെൻട്രേറ്ററുകളും 180 ഓക്സിജൻ സിലിണ്ടറുകളും ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളായ സി 17, എഎൻ 32 എന്നിവ 2021 മെയ് 19 വരെ തിരുവനന്തപുരം വഴി കേരളത്തിൽ എത്തിച്ചിരുന്നു.
ഇതിന് പുറമെ , യാത്രക്കാർക്ക് സുരക്ഷിതമായ വിമാന യാത്ര ഉറപ്പാക്കുന്നതിന് കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ നിർദേശപ്രകാരം കോവിഡ് 19 അനുബന്ധ മാർഗനിർദേശ ങ്ങളും പ്രോട്ടോക്കോളുകളും തിരുവനന്തപുരം വിമാനത്താ വളം പിന്തുടരുന്നു. കോവിഡ് ഉചിതമായ പെരുമാറ്റം എല്ലായ്പ്പോഴും പിന്തുടരാനും തിരക്ക് കുറയ്ക്കുന്നതിന് സമയം പാലിക്കാനും എയർപോർട്ട് ജീവനക്കാർ യാത്രക്കാരോട് നിരന്തരം അഭ്യർത്ഥിക്കുന്നു. കോവിഡ് ഉചിതമായ പെരുമാറ്റത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിമാനത്താവള ടെർമിനലിൽ സ്ഥിരമായ നിരവധി ഇലക്ട്രോണിക്, ഡിസ്പ്ലേകളിലൂടെ നിർദ്ദേശങ്ങൾ പ്രദർശിപ്പിക്കുന്നു
എല്ലാ വിമാനത്താവളങ്ങളും തങ്ങളാലാവുന്ന എല്ലാ യുദ്ധങ്ങളിലും പങ്കുചേരുന്നു. എല്ലാ സുരക്ഷാ നടപടികളും കണക്കിലെടുത്ത് സംസ്ഥാന ഗവണ്മെന്റിന്റെ സഹകരണത്തോടെയും പിന്തുണയോടെയും വിമാനത്താവള അതോറിറ്റിയുടെ ജീവനക്കാർക്കും മറ്റ് പങ്കാളികൾക്കുമായി കോവിഡ് -19 വാക്സിനേഷൻ ക്യാമ്പും തിരുവനന്തപുരം വിമാനത്താവളം സംഘടിപ്പിച്ചിട്ടുണ്ട്.

