പുരോഹിതരുടെ തെറ്റിന് ഇരകളോട് വിശ്വാസികൾ മാപ്പിരന്ന സംഭവം കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യം. സഭയുടെ യശസ്സ് വാനോളമുയർത്തി, അൽമായ പ്രോട്ടക്ഷൻ ഫോറം മാതൃകയായി

ആൾക്കൂട്ട വിചാരണക്ക് ഇരയായ ജിൽസ് ഉണ്ണിമാക്കലിനിനോടും മാത്യൂ ചേരുപറമ്പിലിനോടും പുരോഹിതർ ചെയ്ത കൊടും ക്രൂരതക്ക് സഭാവിശ്വാസികൾ ജിൽസ് ഉണ്ണിമാക്കലിന്റെ മുന്നിൽ  മുട്ടുകുത്തി മാപ്പ് ചോദിച്ച് മാതൃകയായി. അൽമായ പ്രൊട്ടക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ  വിവിധ ജില്ലകളിൽ നിന്നെത്തിയ അൽമായ പ്രതിനിധികളുടെ നേതൃത്വത്തിലാണ് മാപ്പിരക്കൽ നടന്നത്. തുടർന്ന് ജിൽസ് ഉണ്ണിമാക്കലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

തലശ്ശേരി കുന്നോത്ത് ഫൊറോനപള്ളി വികാരി ഫാദർ അഗസ്റ്റ്യൻ പാണ്ടി മാക്കലിന്റെ നിർദ്ദേശത്തെത്തുടർന്ന് വാഹനങ്ങളിൽ എത്തിയ ഗുണ്ടകൾ വിശ്വാസിയായ ജിൽസ് ഉണ്ണിമാക്കലിനെ  വീട്ടിൽ നിന്നും ബലമായി പള്ളിയിലേയ്ക്ക് കുട്ടിക്കൊണ്ടുപോയി ആൾക്കൂട്ട ആക്രമണത്തിന് വിധേയമാക്കുകയായിരുന്നു. ആക്രമണത്തിനിരയായ ജിൽസ് പ്രാണരക്ഷാർത്ഥം കുതറി ഓടി പള്ളിമുറിയിൽ കയറുകയായിരുന്നു. പിന്നാലെയെത്തിയ കൈക്കാരനുൾപ്പടെയുള്ള ഒരു പറ്റം ഗുണ്ടകൾ അകത്തുകയറി പള്ളിമുറിയിലേയ്ക്കുള്ള ഗെയിറ്റ് അടച്ചുപൂട്ടി ജിൽസിനെ ആക്രമിച്ചു തുടങ്ങി. ഈ സമയം എല്ലാം നോക്കിക്കൊണ്ട് വികാരിയച്ചനും അടുത്തുതന്നെ നിലയുറപ്പിച്ചു. തുടർന്ന് ഗെയിറ്റിന് അകത്തും പുറത്തുമായി നിലകൊണ്ട ആൾക്കുട്ടത്തോട് പലവട്ടം ജിൽസ് കരഞ്ഞുകൊണ്ട് മാപ്പുചോദിച്ചുവെങ്കിലും അച്ചനുവേണ്ടി കൈക്കാരന്റെ കാലുപിടിക്കുവാൻ ആവശ്യപ്പെട്ടതിൻപ്രകാരം കുത്തിയിരുന്ന് കാലുപിടിച്ചതിനു ശേഷമാണ് ജിൽസിനു ജീവൻ തിരികെ കിട്ടിയത്.ഈ സംഭവം മനപ്പൂർവ്വമായി ഫാ. അഗസ്റ്റ്യൻ ആസൂത്രണം ചെയ്ത കൊലപാതക ശ്രമമായിരുന്നു. അച്ചന്റെ നേതൃത്വത്തിൽ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

ഇതിനാസ്പദമായി ഉണ്ടായ കാരണം ഇതാണ്. ഇടവകപ്പള്ളിയിൽ അച്ചന്റെ നേതൃത്വത്തിൽ  പള്ളിനിർമ്മാണത്തിലും മറ്റും നടത്തിയ ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പ് പുറത്തു കൊണ്ടുവന്ന മാത്യൂ ചെരുപറമ്പിലിനോട് അച്ചൻ വൈരാഗ്യം വച്ചുപുലർത്തിയിരുന്നു. ഈ സമയത്താണ് വളരെ കാലങ്ങളായി ക്യാൻസർ ബാധിതനായി കഴിഞ്ഞിരുന്ന മാത്യൂവിന്റെ പതിനാറു വയസ്സ് പ്രായം വരുന്ന മകന് രോഗം കൂടുതലായി മരണത്തിന്റെ വക്കിലെത്തിയത് . ഈ സമയം മകന് കുമ്പസാരിച്ച് പരിശുദ്ധകുർബാന സ്വീകരിക്കണമെന്നാഗ്രഹമുണ്ടെന്നും കൂടെ അന്ത്യകൂദാശ നൽകണമെന്നും മാത്യൂ ചെരുപറമ്പിൽ അഗസ്റ്റ്യൻ അച്ചനോട് അപേക്ഷിച്ചുവെങ്കിലും മുൻ വൈരാഗ്യം മൂലം അച്ചനതിന് തയ്യാറായില്ല. തുടർന്ന് മാത്യു സ്‌നേഹിതരേയും കൂട്ടി മെത്രാനെ വിവരം അറിയിച്ചിട്ടും ഫലമുണ്ടായില്ല.

മാത്യൂവിന്റെ മകൻ ഫലപ്രദമായി  അന്ത്യകൂദാശ സ്വീകരിക്കുവാൻ കഴിയാതെ മരിച്ചുപോയി. സംസ്‌കാരകർമ്മങ്ങൾക്ക് ശേഷം നടത്തേണ്ട ഒപ്പീസിനും കുർബാനക്കും വീടുവെഞ്ചരിപ്പിനുമുള്ള പണം പള്ളിയിൽ അടച്ചു മാത്യു കാത്തിരുന്നെങ്കിലും ഇവ നടത്തിക്കൊടുക്കാതെ അച്ചൻ മുങ്ങുകയായിരുന്നു.   മാത്യു ചെരുപറമ്പൽ പിന്നീട് ഈ  ദുഖസത്യം തന്റെ ഫേസ്ബുക്കിലിടുക യുണ്ടായി. ഈ വാർത്ത വാണിയപ്പാറ ഇടവക അംഗമായ ജിൽസ് ഉണ്ണിമാക്കൽ ഷെയർ ചെയ്യുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ ഫാ. അഗസ്റ്റ്യൻ ജിൽസിനെതിരെ ആൾക്കൂട്ട ആക്രമണത്തിന് കളമൊരുക്കുകയായിരുന്നു.

യേശുവിന്റെ പ്രതിപുരുഷൻമാരാണെന്ന് സ്വയം അവകാശപ്പെടുന്ന വൈദികരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരം അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്.  വിശ്വാസികളാകട്ടെ പുരോഹിതരെ ബഹുമാന്യ സ്ഥാനത്ത് കാണുകയും ചെയ്യുന്നു.  വിശ്വാസികളുടെമേലും കന്യാസ്ത്രീകളുടെമേലുമുള്ള ഒരു കൂട്ടം വൈദികരുടെ അതിക്രമങ്ങളും കൊലപാതകങ്ങളും ലൈംഗീക പീഡനങ്ങളും നാൾക്കുനാൾ കൂടികൂടി വരുന്നതിൽ ക്രിസ്തീയ വിശ്വാസികൾ അതീവ ദുഖിതരാണ്. ഈ പശ്ചാത്തലത്തിൽ ഇത്തരം പുരോഹിതരുടെ തെറ്റുകൾക്ക് ഇരകളോട് പരസ്യമായി മാപ്പുപറയുവാൻ വിശ്വാസികൾ മുന്നോട്ടുവന്നിരിക്കുന്നു.
വിശ്വാസികളുടെ സംരക്ഷണത്തിനായി  ഒരു പൊതു സംഘടന ആവശ്യമാണെന്ന തിരിച്ചറിവിൽ അത്മായ പ്രൊട്ടക്ഷൻ ഫോറം എന്ന പൊതു സംഘടനക്ക് രൂപം നൽകുവാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും   വിശ്വാസികളുടെ പ്രതിനിധികൾ തൊടുപുഴയിൽ എത്തിചേർന്ന് സംഘടനക്ക്  രൂപം നൽകി. അത്മായ പ്രൊട്ടക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അത്മായ പ്രതിനിധികൾ ആൾക്കുട്ട വിചാരണക്ക് ഇരയായ ജിൽസ് ഉണ്ണിമാക്കലിന്റെ മുന്നിൽ വൈദീകരുടെ കൊടും ക്രൂരതക്ക് പരിഹാരമായി മുട്ടുകുത്തി കൈകൂപ്പി മാപ്പുചോദിച്ചു.

ക്രിസ്തീയ സഭകളുടെ ചരിത്രത്തിൽ ആദ്യമായാണ് വൈദീകർ ചെയ്ത തെറ്റിന് അവർക്കുവേണ്ടി ഇരകളോട് വിശ്വാസികൾ മാപ്പിരക്കുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്  വിവിധ ജില്ലകളിൽ നിന്നുംഎത്തിയ  അത്മായ പ്രതിനിധികൾ മാത്രമാണ് പരിപാടികളിൽ പങ്കെടുത്തത്.
പ്രൊഫസർ പി സി ദേവസ്യ , അഡ്വ. ജോസ് അരകുന്നേൽ, ജോസഫ് കാലായിൽ മാഷ്, റെജി ഞള്ളാനി,  അഡ്വ. ഷാജി ജോസഫ് എം. എൽ അഗസ്തി, അഡ്വ. ജോസ് പാലിയത്ത് ,പി വി ബേബി ,ജോസ് കാരുപറമ്പിൽ ,ഓ. ഡി. കുര്യാക്കോസ്, മാത്യൂ കെ പി മാഷ് ,കെ ജി പോൾ, സി സി ബേബിച്ചൻ തുടങ്ങിയവർ മാപ്പിരക്കൽ പരിപാടികൾക്ക് നേതൃത്വം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →