അസര്‍ബൈജാനിലെ ഗ്രാമീണര്‍ അന്താരാഷ്ട്ര സഹായം തേടി

ബികു: അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, പടിഞ്ഞാറന്‍ അസര്‍ബൈജാനിലെ ഗ്രാമീണര്‍ അന്താരാഷ്ട്ര സഹായം തേടി.സ്ത്രീകള്‍, വൃദ്ധര്‍, കുട്ടികള്‍, എല്ലാവരും വീട് വിടുകയാണ്, ടാര്‍ട്ടാര്‍ നഗരത്തിലെ കപാന്‍ലി ഗ്രാമത്തില്‍ താമസിക്കുന്ന ഇസ്രായേല്‍ ഹസിയേവ് പറഞ്ഞു. ലോകം മുഴുവന്‍ ഞങ്ങളെ കേള്‍ക്കട്ടെ. അത്തരം പീഡനങ്ങള്‍ സഹിക്കാന്‍ കഴിയില്ലെന്നും തങ്ങളുടെ ഗ്രാമത്തിനു നേരെ അര്‍മേനിയ കനത്ത വെടിവയ്പ്പാണ് നടത്തിയതെന്നും ഹസിയേവ് പറഞ്ഞു.

അതേസമയം, പവിശ്യാ തലസ്ഥാനമായ സ്റ്റെപാനകെര്‍ട്ടിലും മാര്‍ട്ടാകേര്‍ട്ട്, മാര്‍ട്ടൂണി പട്ടണങ്ങളിലും ഷെല്ലാക്രമണം നടന്നതായി നാഗോര്‍നോ-കറാബക്ക് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. അര്‍മേനിയന്‍ പ്രദേശത്ത് വാര്‍ഡനിസ് പട്ടണത്തിനടുത്ത്് അസര്‍ബൈജാനി ഷെല്ലാക്രമണം നടത്തിയെന്ന് അര്‍മേനിയന്‍ പ്രതിരോധ മന്ത്രാലയം വക്താവ് ആര്‍ട്‌സ്‌റൂണ്‍ ഹോവാനിഷ്യനും പറഞ്ഞു.
16 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നാഗോര്‍നോ-കറാബക്ക് സൈന്യത്തിന്റെ ഡെപ്യൂട്ടി ഹെഡ് അര്‍തൂര്‍ സര്‍കിസിയന്‍ പറഞ്ഞു. ഈ കണക്കില്‍ പട്ടാളക്കാരും സാധാരണക്കാരും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പെട്ടെന്ന് വ്യക്തമല്ല. നേരത്തെ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടതായി അര്‍മേനിയന്‍ മനുഷ്യാവകാശ ഓംബുഡ്‌സ്മാന്‍ പറഞ്ഞു.

അര്‍മേനിയന്‍ പക്ഷം രണ്ട് ഹെലികോപ്റ്ററുകള്‍ വെടിവച്ച് ഇട്ടെന്നും മൂന്ന് ടാങ്കുകള്‍ തകര്‍ത്തെന്നും അസര്‍ബൈജാനി പ്രതിരോധ മന്ത്രാലയം പറഞ്ഞു,രാജ്യത്തെ ചില പ്രദേശങ്ങളില്‍ സൈനികനിയമം ഏര്‍പ്പെടുത്താന്‍ അസര്‍ബൈജാനി പ്രസിഡന്റ് ഇല്‍ഹാം അലിയേവ് ഉത്തരവിട്ടു, പ്രധാന നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.അര്‍മേനിയന്‍ ബോംബാക്രമണത്തിന്റെ ഫലമായി അസര്‍ബൈജാനി സേനയിലും സിവിലിയന്‍ ജനതയിലും നഷ്ടമുണ്ടായെന്ന് രാജ്യത്തെ ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ അലിയേവ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല. ‘ശത്രുവിന്റെ സൈനിക ഉപകരണങ്ങളുടെ പല യൂണിറ്റുകളും നശിപ്പിക്കപ്പെട്ടു’ എന്നും അദ്ദേഹം അവകാശപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →