ചെന്നൈ: ഇന്ത്യ ഫിഡെ ഒാണ്‍ലൈന്‍ ചെസ് ഒളിമ്ബ്യാഡിന്റെ ഫൈനലില്‍ പ്രവേശിച്ചു. ടൈബ്രേക്കറില്‍ കൊനേരു ഹംപി നേടിയ ജയത്തിലൂടെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.
സെമിയില്‍ പോളണ്ടിന്റെ മോണിക സോകോയെയുമായിട്ടായിരുന്നു കൊനേരു ഹംപിയുടെ പോരാട്ടം.
രണ്ടു റൗണ്ടിനൊടുവില്‍ ഇരുവരും സമനില പാലിച്ചതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങിയിരുന്നു. എന്നാൽ പിന്നീട് റാപിഡ് ലോകചാമ്ബ്യന്‍ കൂടിയായ കൊനേരു ഹംപി ജയം നേടി ഇന്ത്യയുടെ രക്ഷകയായി മാറി .
ആദ്യ റൗണ്ടില്‍ ഇന്ത്യ 2-4ന് തോറ്റിരുന്നു. ആനന്ദും വിദിതും തോറ്റപ്പോള്‍ മലയാളി താരം നിഹാല്‍ സരിന്‍ മാത്രമാണ് ജയിച്ചത്. രണ്ടാം റൗണ്ടില്‍ 4.5-1.5 സ്കോറിന് ഇന്ത്യ ജയിച്ചതോടെ സമനിലയായി. റഷ്യ – അമേരിക്ക സെമിയിലെ വിജയികളാവും ഇന്ത്യയുടെ എതിരാളികൾ.

