ന്യൂഡല്‍ഹി ജൂലൈ 17: ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിന്‍റെ കേസില്‍ ഇന്ന് (ബുധനാഴ്ച) വൈകുന്നരം ഹേഗിലെ അന്താരാഷ്ട്ര കോടതി വിധി പറയും. ജാദവിനെ വിട്ടയക്കണം എന്നാവശ്യപ്പെട്ടാണ് ഇന്ത്യ ഐസിജെയില്‍ പരാതി നല്‍കിയത്.
2016 മാര്‍ച്ച് 3നാണ് ജാദവിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ജാദവിനെ കാണാന്‍ അനുമതി നല്‍കിയിരുന്നില്ല. ഐസിജെ അവസാന സത്യവാങ്മൂലം കേട്ടത് ഫെബ്രുവരി 18നും 21നുമാണ്.

