ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
ആന ഭീതിയിൽ ചിന്നക്കനാൽ
വി ബി രാജൻ
സ്പെഷ്യൽ റിപ്പോര്‍ട്ട്
മൂന്ന് പതിറ്റാണ്ട് നീണ്ട മാനനഷ്ടക്കേസ്; സുകന്യയ്ക്ക് അനുകൂല വിധി
സുഭദ്ര വാര്യർ
സ്പെഷ്യൽ റിപ്പോര്‍ട്ട്
സി.പി.ഐ സി.പി.ഐ(എമ്മും): ഭിന്നത എന്താണ്?
വി ബി രാജൻ
സ്പെഷ്യൽ റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
റിപ്പോര്‍ട്ട്
തിരുവനന്തപുരം:ഡയറക്ടറേറ്റ് ജനറൽ നാഷണൽ കേഡറ്റ് കോർപ്സ്ന്റെ മൊബൈൽ ആപ്പ് ന്യൂഡൽഹിയിൽ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്തു. രാജ്യമെമ്പാടും എൻസിസി കേഡറ്റുകൾക്ക് ഓൺലൈനായി പരിശീലനം നൽകാൻ ഈ ആപ്പ് സഹായിക്കും. ആപ്പിന്റെ ഉദ്ഘാടനവേളയിൽ മന്ത്രി എൻസിസി കേഡറ്റുകളോട് വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചു. കോവിഡ് 19 മൂലം നേരിട്ടുള്ള പഠനം പ്രായോഗികമല്ലാത്തതിനാൽ ഡിജിറ്റൽ പഠനത്തിന് ആപ്പ് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. മഹാമാരിക്കെതിരായ പോരാട്ടത്തിലെ മുന്നണി പോരാളികളെ പലവിധത്തിൽ സഹായിക്കുന്ന ഒരു ലക്ഷത്തോളം എൻസിസി കേഡറ്റുകളെ അദ്ദേഹം അഭിനന്ദിച്ചു. എൻസിസി യിലൂടെ ഒരാൾക്ക് ഐക്യം, അച്ചടക്കം, രാജ്യസേവനം എന്നീ ഗുണങ്ങൾ ലഭിക്കുമെന്നും പല കേഡറ്റുകളും പിന്നീട് മഹാന്മാരായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, എയർമാർഷൽ അർജുൻ സിംഗ്, കായികതാരം അഞ്ജലി ഭാഗവത്, മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കർ എന്നിവരുടെ ഉദാഹരണം എടുത്തു പറഞ്ഞ അദ്ദേഹം താനും എൻസിസി കേഡറ്റ് ആയിരുന്നുവെന്ന് വെളിപ്പെടുത്തി. എൻ സി സി പരിശീലനത്തിന് ആവശ്യമായ പാഠ്യപദ്ധതി, പരിശീലന വീഡിയോകൾ, ആവർത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങൾ, എന്നിവയെല്ലാം ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാൻ എൻ സി സി ഡയറക്ടറേറ്റ് ജനറലിന്റെ ഈ മൊബൈൽ ആപ്പ് സഹായിക്കും. സംശയ നിവാരണത്തിനുള്ള പ്രത്യേക സംവിധാനം ഉള്ളതിനാൽ ആപ്പ് സംവേദനക്ഷമമാണ്. ഇതിലൂടെ പരിശീലന പാഠ്യപദ്ധതിയിൽ കേഡറ്റിന് എന്തെങ്കിലും സംശയം ഉണ്ടായാലും ചോദിക്കാവുന്നതാണ്. അതിന് വിദഗ്ധരായ പരിശീലകർ മറുപടി നൽകുകയും ചെയ്യും
അമേരിക്കയുമായി ഏറ്റുമുട്ടലോ കീഴടങ്ങലോ അല്ല; ഇന്ത്യയ്ക്ക് വേണ്ടത് സമതുലിത സമീപനം
സുഭദ്ര വാര്യർ
ലേഖനം
ഹൈലൈറ്റുകൾ
  • ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയും ഐടി, നിക്ഷേപ, പ്രതിരോധ സഹകരണങ്ങളുടെ പ്രധാന കേന്ദ്രവുമാണ് അമേരിക്ക.
  • ചൈനയെ സമതുലിതമാക്കാനും ഇൻഡോ-പസഫിക് തന്ത്രം ശക്തിപ്പെടുത്താനും അമേരിക്കയ്ക്ക് ഇന്ത്യ നിർണായക പങ്കാളിയാണ്.
  • തീരുവ ഭീഷണികൾക്കിടയിലും ഇരു രാജ്യങ്ങളും പരസ്പര സാമ്പത്തികവും തന്ത്രപരവുമായ ആവശ്യകതകളാൽ ബന്ധപ്പെട്ടു നിൽക്കുന്നു.
  • അമേരിക്കയുമായുള്ള ചർച്ചകൾ തുടരുന്നതിനൊപ്പം യൂറോപ്പ്, ആഫ്രിക്ക, ഗൾഫ്, ഏഷ്യൻ വിപണികളിലേക്കും ഇന്ത്യ വ്യാപനം വർധിപ്പിക്കണം.
  • സംഘർഷമോ കീഴടങ്ങലോ അല്ല, ആത്മവിശ്വാസമുള്ള നയതന്ത്രം, വിപണി വൈവിധ്യവൽക്കരണം, ആഭ്യന്തര മത്സരശേഷി വർധിപ്പിക്കൽ എന്നിവയാണ് ഇന്ത്യയുടെ ശരിയായ വഴി.
കൽക്കരി, പ്രകൃതി വാതകം, ആണവോർജം വീണ്ടും പ്രാധാന്യത്തിലേക്ക്?
സുഭദ്ര വാര്യർ
ലേഖനം
ഡിജിറ്റൽ ലോകത്തിന്റെ ഇരുണ്ട വശത്തെ കുറിച്ച് യുഎൻ മുന്നറിയിപ്പ്
സുഭദ്ര വാര്യർ
ലേഖനം
ഹൈലൈറ്റുകൾ
  • സാമൂഹിക മാധ്യമങ്ങളുടെ അതിരുകടന്ന ഉപയോഗം യുവജനങ്ങളുടെയും കുട്ടികളുടെയും മാനസികാരോഗ്യത്തിന് ഗുരുതര ഭീഷണിയാകുന്നതായി യുഎനും യൂറോപ്യൻ യൂണിയനും മുന്നറിയിപ്പ് നൽകി. ടിക്‌ടോക്, ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളെ കൂടുതൽ സമയം പിടിച്ചിരുത്തുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നുവെന്നാണ് കണ്ടെത്തൽ. അനന്ത സ്ക്രോൾ, ഓട്ടോപ്ലേ, അറിയിപ്പുകൾ തുടങ്ങിയ സവിശേഷതകൾ ഡോപമിൻ അടിമത്തം വർധിപ്പിക്കുന്നു. കുട്ടികളുടെയും കൗമാരക്കാരുടെയും ഉറക്കം, ശ്രദ്ധ, മാനസികാരോഗ്യം എന്നിവ ഇതിലൂടെ ദോഷകരമായി ബാധിക്കപ്പെടുന്നു. പ്ലാറ്റ്‌ഫോമുകളുടെ രൂപകൽപ്പന തന്നെ നിയമപരമായി നിയന്ത്രിക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു.
തൊണ്ണൂറ്റിയഞ്ചിൽ താഴെ പരാജയമോ? പരീക്ഷാ സംസ്കാരത്തെ ചോദ്യം ചെയ്ത് പുതിയ വിവാദം
സുഭദ്ര വാര്യർ
ലേഖനം
ഹൈലൈറ്റുകൾ
  • സി ബി എസ് ഇയുടെ ഡിജിറ്റൽ മൂല്യനിർണയ വിവാദം പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള വലിയ ചർച്ചയ്ക്ക് വഴിവെച്ചു.
  • സ്കാൻ പിഴവുകൾ, സാങ്കേതിക തകരാറുകൾ, പുനർമൂല്യനിർണയ ആശയക്കുഴപ്പങ്ങൾ എന്നിവ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് കാരണമായി.
  • ഉയർന്ന മാർക്കുകളുടെ സംസ്കാരം യഥാർത്ഥ പഠന നിലവാരത്തെ ബാധിച്ചുവെന്ന വിമർശനം ശക്തമായി.
  • മാർക്ക് കേന്ദ്രീകൃത വിദ്യാഭ്യാസം വിദ്യാർത്ഥികളിൽ കടുത്ത മാനസിക സമ്മർദ്ദവും മത്സരവും സൃഷ്ടിക്കുന്നുവെന്ന് വിലയിരുത്തൽ.
  • ഡിജിറ്റൽ സംവിധാനത്തോടൊപ്പം സുതാര്യത, അധ്യാപക പരിശീലനം, പഠന നിലവാരം എന്നിവയും ശക്തിപ്പെടുത്തണമെന്ന് നിർദേശം.