ഹൈലൈറ്റുകൾ
- വെള്ളാപ്പള്ളിക്കെതിരെ കടുത്ത നിലപാട് ആവശ്യപ്പെട്ടു.
- റിപ്പോർട്ടിൽ തിരുത്തൽ വേണമെന്ന് സംസ്ഥാന സമിതി.
- വർഗീയ വിരുദ്ധ നിലപാട് ശക്തമാക്കും.
- ഓഗസ്റ്റിൽ വിപുലീകൃത സംസ്ഥാന കമ്മിറ്റി.
- തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയവും വിമർശനവിധേയം.

News Portal

തിരുവനന്തപുരം, 2026 ജൂൺ 8 –
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോർട്ടിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സമിതി രംഗത്തെത്തി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശക്തമായി തള്ളിപ്പറയണമെന്ന് സംസ്ഥാന സമിതിയിൽ ആവശ്യമുയർന്നു. വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ കടുത്ത വിമർശനം വേണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
വർഗീയ വിരുദ്ധ നിലപാട് കൂടുതൽ ശക്തമാക്കണമെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവായ അഭിപ്രായം. വർഗീയതയോട് സ്വീകരിച്ച അഴകൊമ്പൻ സമീപനം ഇനി തുടരരുതെന്നും എല്ലാത്തരം വർഗീയതയെയും ശക്തമായി എതിർക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഓഗസ്റ്റിൽ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും. തെറ്റ് തിരുത്തൽ നടപടികൾ ചർച്ച ചെയ്യാനാണ് യോഗം വിളിക്കുന്നത്.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ട്. പാർട്ടിക്ക് തെറ്റുപറ്റിയില്ലെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെറ്റായിരുന്നുവെന്ന സ്വയം വിമർശനവും റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ജാഗ്രത വേണമായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജാതി സമവാക്യവും തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ.