.
.
വാഷിംഗ്ടണ്‍ ഡിസി: തെക്കൻ ഇറാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് യുഎസ് ആക്രമണം നടത്തിയതായി റിപ്പോർട്ട്. ബന്ദര്‍ അബ്ബാസ് തുറമുഖത്തെ മിസൈല്‍ കേന്ദ്രമാണ് ആക്രമിച്ചത്. തന്ത്രപ്രധാനമായ ജലപാതയിലൂടെ സാധാരണ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇറാനുമായി ഏതെങ്കിലും കരാറുണ്ടെന്ന അവകാശവാദം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആക്രമണ ങ്ങൾ ഉണ്ടായത്.
ബന്ദർ അബ്ബാസിലെ ഒരു ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ നശിപ്പിച്ചതായും ഒരു യുഎസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ യുഎസ് സേനയ്ക്കും വാണിജ്യ കപ്പലുകൾക്കും ഭീഷണി ഉയർത്തിയിരുന്ന ഇറേനിയൻ ഡ്രോൺ കേന്ദ്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നാല് ഇറേനിയൻ ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടതായും മറ്റൊരു ഡ്രോൺ വിക്ഷേപിക്കാൻ തയാറെടുക്കുകയായിരുന്ന ബന്ദർ അബ്ബാസിലെ ഒരു ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ നശിപ്പിച്ചതായും ഒരു യുഎസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
യുഎസുമായുള്ള കരാര്‍ ചര്‍ച്ചയ്ക്കായി ഇറാന് ഉന്നതതല സംഘം ഖത്തറിലെത്തിയിട്ടുണ്ട്.
തുറമുഖത്ത് നിന്ന് സ്ഫോടന ശബ്ദം കേട്ടെന്ന് നേരത്തെ ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോര്‍മൂസ് കടലിടുക്കിന് സമീപവും സ്ഫോടന ശബ്ദം കേട്ടതായി ഇറേനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച ഒരു യുഎസ് എണ്ണ ടാങ്കറിന് നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് നാവികസേന മുന്നറിയിപ്പ് വെടിയുതിർത്തതായും അത് പിന്മാറേണ്ടി വന്നതായും ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവില്‍ യുഎസുമായുള്ള കരാര്‍ ചര്‍ച്ചയ്ക്കായി ഇറാന് ഉന്നതതല സംഘം ഖത്തറിലെത്തിയിട്ടുണ്ട്. ഇതിനിടെയാണ് പുതിയ ആക്രമണങ്ങൾ നടന്നത്.