പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് കേന്ദ്ര സർക്കാർ പരിഗണനയിലെന്ന് ടി.എന്‍. പ്രതാപന്‍

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ദേശീയ പാത 544ലുള്ള പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞതായി ടി.എന്‍. പ്രതാപന്‍ എം.പി.

പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം.പി നല്‍കിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ബജറ്റ് സമ്മേളനത്തില്‍ റോഡ് ഗതാഗതം സംബന്ധിച്ച ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെ 60കിലോമീറ്റര്‍ ദൂരത്തിനിടയില്‍ ഒരു ടോള്‍ മാത്രമേ അനുവദിക്കൂ എന്ന മന്ത്രിയുടെ പ്രഖ്യാപനം മുന്‍നിര്‍ത്തിയാണ് പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തിയതെന്ന് ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു.

പത്ത് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന ടോള്‍ പ്ലാസ 825 കോടി രൂപയുടെ പിരിവാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാലിത് ആയിരത്തിലധികം കോടി രൂപ ഇതിനകം പിരിച്ചെടുത്തിട്ടുണ്ട്. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ പന്നിയങ്കരയില്‍ പുതിയ ടോള്‍ തുറന്നിട്ടുണ്ട്. ആയതിനാല്‍ മന്ത്രിയുടെ പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി നേരത്തെയുണ്ടായിരുന്ന ടോള്‍പ്ലാസ അടച്ചുപൂട്ടണമെന്ന് നിവേദനത്തില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →