വടശേരിക്കര മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷം

.റാന്നി: മലയോര മേഖലകളില്‍ കാട്ടാനകള്‍ വ്യാപക കൃഷി നാശം വരുത്തുന്നതായി പരാതി. വടശേരിക്കര ഒളികല്ലിലാണ് കാട്ടാന ശല്യത്തില്‍ നാട്ടുകാർ വലയുന്നത്.കാടു വിട്ട് ജനവാസ മേഖലയിലെത്തുന്ന കാട്ടാനകള്‍ കാർഷിക വിളകള്‍ ചവിട്ടിമെതിച്ചു കളയുന്നതിനൊപ്പം തെങ്ങും കവുങ്ങും പ്ലാവുമെല്ലാം തള്ളി മറിച്ചിട്ടാണ് മടങ്ങുന്നത്.

സോളാർ വേലി ഉപയോഗ ശൂന്യമാണ്.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെ എത്തിയ ആന ഒളികല്ല് ആലക്കല്‍ സാഹില്‍ പ്രദീപ്, കാലായില്‍ സനില്‍ കുമാർ എന്നിവരുടെ കൃഷികള്‍ നശിപ്പിച്ച ശേഷമാണ് മടങ്ങിയത്. സനില്‍കുമാറിന്റെ 22മൂടോളം കുലച്ച വാഴകളും അൻപതില്‍ പരം മരച്ചീനിയും ആന നശിപ്പിച്ചു.എം.എല്‍.എ ഫണ്ട് ഉപയോഗിച്ച്‌ കാടിനോടു ചേർന്നു നിർമ്മിച്ച സോളാർ വേലി ഉപയോഗ ശൂന്യമാണ്.

കൊച്ചുകുളം,ചണ്ണ മേഖലകളിലും കാട്ടാനയുടെ ശല്യം രൂക്ഷമാണ്.

കാടിറങ്ങുന്ന ആനകള്‍ മരച്ചില്ലകള്‍ വേലിക്കുമുകളിലേക്ക് ഒടിച്ചിടുന്നതോടെ വൈദ്യുതി ബന്ധം നിലയ്ക്കും. ഇതോടെ വന്യമൃഗങ്ങള്‍ക്ക് ജനവാസ മേഖലകളിലേയ്ക്ക് ഇറങ്ങുന്നതിന് ഒരു പ്രയാസവും ഉണ്ടാവില്ല. വടശേരിക്കരയ്ക്ക് പിന്നാലെ കൊച്ചുകുളം,ചണ്ണ മേഖലകളിലും കാട്ടാനയുടെ ശല്യം രൂക്ഷമാണ്. കാട്ടുപന്നിയും,കുരങ്ങുകളും,മലയണ്ണാനും കൃഷി നശിപ്പിക്കുന്നതിന് പിന്നാലെയാണ് കാട്ടാനകളുടെ വിളയാട്ടം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →