വായു മലിനീകരണം ; ഡൽഹി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണം തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശം നൽകി സുപ്രിം കോടതി. പ്രശ്ന പരിഹാരത്തിനായി 16/11/21 ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ ഉത്തർ പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും പങ്കെടുക്കണമെന്നും വൈക്കോൽ കത്തിക്കുന്നത് താല്‍ക്കാലികമായി നിർത്തണമെന്നും സംസ്ഥാനങ്ങൾക്ക് സുപ്രിം കോടതി നിർദേശം നൽകി.

നഗരത്തിൽ ഉള്ള പ്രശ്നങ്ങൾക്ക് ആദ്യം പരിഹാരം കാണണമെന്നും ഇതുവരെ ഒരു തീരുമാനവും ഉണ്ടാവാത്തത് നിരാശജനകമാണെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. രൂക്ഷ വിമർശനമാണ് ഡൽഹി സർക്കാരിനെതിരെ സുപ്രിം കോടതി ഉന്നയിച്ചത്. ഡൽഹി സർക്കാർ പിരിക്കുന്ന നികുതി പണത്തിൽ അന്വേഷണം നടത്തേണ്ടി വരുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ പണം ഉപയോഗിക്കേണ്ടതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

വായു മലിനീകരണം തടയാൻ ലോക് ഡൗണിന് തയ്യാറാണെന്ന് ഡൽഹി സർക്കാർ സുപ്രിം കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരും സുപ്രിം കോടതിയിൽ സത്യവാങ്മൂലം നൽകി. ഡൽഹിയിൽ പാർക്കിംഗ് ചാർജ് ഇരട്ടിയാക്കാമെന്ന നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ചു. ഇതിലൂടെ അനാവാശ്യ യാത്രകൾ ഒഴിവാക്കാനാകുമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →