റാവൽപിണ്ടി: മുഹമ്മദ് നബിയുടെ കാർട്ടൂണുകൾ പ്രദർശിച്ച ഫ്രാൻസിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയവർ പാക്കിസ്ഥാനിൽ പൊലീസുമായി ഏറ്റുമുട്ടി. തിങ്കളാഴ്ച (15/11/20) യാണ് സംഭവം നടന്നത്. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു.
തെഹ്രിക്-ഇ-ലബായ്ക് പാകിസ്ഥാൻ (ടിഎൽപി) പാർട്ടിയുടെ ആഹ്വാന പ്രകാരമാണ് പ്രതിഷേധറാലി നടന്നത്. പാക്കിസ്ഥാൻ ഫ്രാൻസുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് അംബാസഡറെ പുറത്താക്കണമെന്നതാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.
ഈ ആവശ്യങ്ങളോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇസ്ലാമാബാദിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രകടനക്കാരെ പോലീസ് തടഞ്ഞത്. മതനിന്ദയ്‌ക്കുള്ള ശിക്ഷ ശിരഛേദം ചെയ്യുകയാണെന്ന് ചിലർ ആക്രോശിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ തൗകീർ ഷാ പറഞ്ഞു.
പ്രതിഷേധക്കാർ ഇഷ്ടിക, കല്ല്, വടി എന്നിവ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു.
“ഞങ്ങളുടെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു,” അദ്ദേഹം പറഞ്ഞു, രണ്ടായിരത്തോളം പ്രതിഷേധക്കാർ നഗരത്തിന്റെ പ്രധാന കവാടത്തിൽ തമ്പടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ഫ്രഞ്ച് അംബാസഡറെ സർക്കാർ ഉടൻ പുറത്താക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” ടിഎൽപിയുടെ വൈസ് പ്രസിഡന്റ് സഹീർ-ഉൽ-ഹസൻ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. ഏറ്റുമുട്ടലിൽ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

