ന്യൂഡല്‍ഹി: കൊറോണ പോസിറ്റീവ് ആണോ എന്ന് കണ്ടെത്തുന്നതിന് വായിൽ വെള്ളം നിറച്ച ശേഷം അത് പരിശോധിച്ചാൽ മതിയെന്ന് ഡൽഹി എയിംസ് കണ്ടെത്തി. 50 രോഗികളിൽ നടത്തിയ പരീക്ഷണം വിജയകരമായി എന്ന് ഐ സി എം ആർ അറിയിച്ചു. ഗുരുതരമല്ലാത്ത രോഗികൾക്കായി ഇത്തരം പരിശോധന മതിയെന്ന് ഐ സി എം ആർ വിശദീകരിക്കുന്നു. ഈ രീതി സ്വീകരിച്ചാല്‍ സ്രവ പരിശോധന കൊണ്ടുണ്ടാകുന്ന രോഗവ്യാപന സാധ്യത കുറയ്ക്കാം.
കൊറോണ പരിശോധനയ്ക്ക് വായില്‍ നിറച്ച വെള്ളം മതിയെന്ന് ഡല്‍ഹി എയിംസ്.
