റിപ്പോര്‍ട്ട്
ന്യൂഡൽഹി:അപകടകരമായ സാങ്കേതികവിദ്യകളുടെ വരവിനെ തുടർന്ന് സത്യസന്ധമായ വാർത്തകളും മാധ്യമപ്രവർത്തനവും നേരിടുന്ന വെല്ലുവിളികളിൽ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ എം വെങ്കയ്യനായിഡു ആശങ്ക രേഖപ്പെടുത്തി. ജനങ്ങളെ ശാക്തീകരിക്കുന്നതിനായുള്ള ഫലപ്രദമായ സംവിധാനം എന്ന നിലയിൽ വിശ്വാസയോഗ്യമായ മാധ്യമ പ്രവർത്തനത്തിനായി നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “മാധ്യമപ്രവർത്തനം: ഇന്നലെ, ഇന്ന്, നാളെ” എന്ന വിഷയത്തിൽ എം. വി. കാമത് മെമ്മോറിയൽ എൻഡോവ്മെന്റ് പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദിൽ നിന്നും വിർച്ച്വൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്. ഇന്റർനെറ്റ്ന്റെ വരവോടെയും സമൂഹമാധ്യമങ്ങൾ പ്രചാരം നേടിയ സാഹചര്യത്തിലും വ്യാജവാർത്തകളും അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ച് ഉള്ള മാധ്യമപ്രവർത്തനവും സൃഷ്ടിക്കുന്ന “നൈമിഷിക” മാധ്യമപ്രവർത്തനത്തിന്റെ വെല്ലുവിളികളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ശരിയായ പൊതു ധാരണകളും വീക്ഷണങ്ങളും രൂപപ്പെടുത്താൻ മാധ്യമങ്ങൾക്കുള്ള കഴിവിനെ പറ്റി സംസാരിക്കവേ ഇത്തരം നടപടികളുടെ ഭാഗമാകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് ശ്രീ നായിഡു വ്യക്തമാക്കി. വ്യത്യസ്ത കാരണങ്ങൾ മൂലവും, സങ്കീർണമായ മാറ്റങ്ങൾ സൃഷ്ടിച്ച അനിശ്ചിതമായ ഭാവി മൂലവും മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെ പറ്റി സംസാരിക്കവേ, ഒരു തെറ്റുതിരുത്തൽ സംവിധാനത്തിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ശോഭനമായ ഒരു ഭാവിക്ക് ഇത് കൂടിയേ തീരൂ എന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു തന്റെ നീണ്ട ഔദ്യോഗിക ജീവിതകാലയളവിൽ മുറുകെപ്പിടിച്ച വിശ്വാസങ്ങളും സ്വീകരിച്ച നടപടികളും കൊണ്ട് രാജ്യത്തിന് അകത്തും പുറത്തും ബഹുമാനം നേടിയെടുക്കാൻ കഴിഞ്ഞ വ്യക്തിത്വമായിരുന്നു കാമത്തിന്റേതെന്ന് ഉപരാഷ്ട്രപതി അനുസ്മരിച്ചു. ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1681740
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാഷ്ട്രീയ ഏകതാ ദിവസമായ 31.10.2020 ശനിയാഴ്ച,  ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ചൗക്കിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി ശ്രീ. എം വെങ്കയ്യനായിഡു, കേന്ദ്രമന്ത്രി ശ്രീ അമിത് ഷാ, ഡൽഹി ലഫ്റ്റനന്റ് ഗവർണ്ണർ ശ്രീ അനിൽ ബൈജൽ തുടങ്ങിയവർ ഇന്ത്യയുടെ 'ഉരുക്കുമനുഷ്യൻ' സർദാർവല്ലഭായി പട്ടേലിന്റെ  പ്രതിമയ്ക്ക് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചു. സർദാർ പട്ടേലിന്റെ ഉരുക്കു പോലെ ദൃഢമായ നേതൃപാടവം, രാജ്യസ്നേഹം, സമർപ്പണം എന്നിവ നമ്മെ ഇനിയും നയിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീ അമിത്ഷാ അഭിപ്രായപ്പെട്ടു. മഹാനായ രാജ്യസ്നേഹിക്ക്, കൃതജ്ഞതയുള്ള  ഒരു ജനതയുടെ  പേരിൽ  എല്ലാ ആദരവും അർപ്പിക്കുന്നതായി ശ്രീ അമിത് ഷാ പറഞ്ഞു. പിന്നീട് രാഷ്ട്രീയ ഏകതാ ദിവസ് പ്രതിജ്ഞ അദ്ദേഹം ജനങ്ങൾക്ക് ചൊല്ലിക്കൊടുത്തു.
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കുട്ടികളുടെ പോഷണ  നിലവാരം വർദ്ധിപ്പിക്കുന്നതിനു പ്രഭാത ഭക്ഷണത്തോടൊപ്പമോ ഉച്ചഭക്ഷണത്തിനൊപ്പമോ പാൽ  കൂടി നൽകണമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി  ശ്രീമതിസ്മൃതി ഇറാനിയോട്...