തിരുവനന്തപുരം: നെടുമങ്ങാട് മുക്കുപണ്ടം പണയംവച്ച് 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. വാളിക്കോട്ടെ ഫിനാൻസ് സ്ഥാപനത്തിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ചുള്ളിമാനൂർ സ്വദേശി അജ്മൽ, ചല്ലിമുക്ക് സ്വദേശി നി അൻസീന എന്നിവരാണ് പിടിയിലായത്. പല ദിവസങ്ങളിലായി 129 വ്യാജ സ്വർണ വളകളാണ് പണയം വച്ചത്.
വളകളുടെ മുകളിൽ സ്വർണം പൂശിയായിരുന്നു തട്ടിപ്പ്.
വളകളുടെ മുകളിൽ സ്വർണം പൂശിയായിരുന്നു തട്ടിപ്പ്. പണയം സ്വീകരിച്ച സ്വർണം ബാങ്കിന്റെ ലോക്കറിൽ കൊണ്ടുവയ്ക്കുന്നതിനായി എത്തിയപ്പോഴാണ് സ്വർണം പൂശിയതെന്ന് മനസിലാക്കുന്നത്. ഫിനാൻസ് സ്ഥാപനം നെടുമങ്ങാട് പോലീസിനെ സമീപിച്ചതിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്, കേസിൽ കൂടുതൽ പേരുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
