കൊച്ചി: ശബരിമലയിലെ കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതിനു രേഖയുണ്ടോയെന്ന് ഹൈക്കോടതി.സ്വര്‍ണം പൊതിഞ്ഞതിനു രേഖകളില്ലെന്ന വാദമാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചത്. ഇതു നിഷേധിച്ച സര്‍ക്കാര്‍ 1998ല്‍ കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതില്‍ പങ്കാളികളായവരുടെ മൊഴികളടക്കം കോടതിയില്‍ ഹാജരാക്കി.
ജാമ്യഹര്‍ജികൾ വിധി പറയാന്‍ മാറ്റി
വിചാരണക്കോടതിയാണു വിശദപരിശോധന നടത്തേണ്ടതെന്നു പറഞ്ഞ കോടതി, എന്‍.വാസുവിന്റെയും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിന്റെയും ജാമ്യഹര്‍ജികൾ വിധി പറയാന്‍ മാറ്റി. പ്രഥമദൃഷ്ട്യായുള്ള വിശകലനമാണു ജാമ്യഹര്‍ജിയില്‍ നടത്തുകയെന്നും ജസ്റ്റീസ് ബദറുദ്ദീന്‍ പറഞ്ഞു. സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികളെന്ന പേരിൽ കൈമാറിയെന്നാണ് ഹർജിക്കാർക്കെതിരെയുളള കേസ്
