കൊച്ചി: അമിത ഭാരം കയറ്റുന്ന ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങളെ ദേശീയപാതയില്‍ അനുവദിക്കാനാകില്ലെന്നു ഹൈക്കോടതി. ഇത്തരം വാഹനങ്ങള്‍ റോഡുകളുടെ തകര്‍ച്ചയ്ക്കും അപകടത്തിനും കാരണമാകും. ദേശീയപാതയില്‍ ഇവയുടെ സഞ്ചാരം തടയാന്‍ അടിയന്തിര നടപടി വേണം. ഇതുമായി ബന്ധപ്പെട്ട് ദേശീയപാത അഥോറിറ്റി തയാറാക്കിയിരിക്കുന്ന കരട് പ്രവര്‍ത്തന നടപടിക്രമം എങ്ങനെ നടപ്പാക്കാനാകുമെന്ന് സര്‍ക്കാര്‍ അറിയിക്കാനും ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു.
കരിങ്കല്‍ ഉത്പന്നങ്ങളും മറ്റും ഇപ്രകാരം കൊണ്ടുപോകുന്നതിലൂടെ വ്യാപകമായി നികുതിവെട്ടിപ്പും നടക്കുന്നുണ്ടെന്നതടക്കം ചൂണ്ടിക്കാട്ടി
ഇത്തരം വാഹനങ്ങള്‍ റോഡുകളുടെ തകര്‍ച്ചയ്ക്കും അപകടത്തിനും കാരണമാകും. ദേശീയപാതയില്‍ ഇവയുടെ സഞ്ചാരം തടയാന്‍ അടിയന്തിര നടപടി വേണം. ഇതുമായി ബന്ധപ്പെട്ട് ദേശീയപാത അഥോറിറ്റി തയാറാക്കിയിരിക്കുന്ന കരട് പ്രവര്‍ത്തന നടപടിക്രമം എങ്ങനെ നടപ്പാക്കാനാകുമെന്ന് സര്‍ക്കാര്‍ അറിയിക്കാനും ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു.
കരിങ്കല്‍ ഉത്പന്നങ്ങളും മറ്റും ഇപ്രകാരം കൊണ്ടുപോകുന്നതിലൂടെ വ്യാപകമായി നികുതിവെട്ടിപ്പും നടക്കുന്നുണ്ടെന്നതടക്കം ചൂണ്ടിക്കാട്ടി തൃശൂര്‍ നേര്‍ക്കാഴ്ച അസോസിയേഷന് ഡയറക്ടര്‍ പി.ബി. സതീശന് നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
