മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവാർഡ് ജോണ്‍ കച്ചിറമറ്റത്തിന്

കണ്ണൂർ: ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവാർഡ് ജോണ്‍ കച്ചിറമറ്റത്തിന്. പിഴകില്‍ കച്ചിറമറ്റം ഭവനത്തില്‍ ജൂലൈ10ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന യോഗത്തില്‍ തലശേരി ആർച്ച്‌ബിഷപ് മാർ ജോസഫ് പാംപ്ലാനി അവാർഡ് സമ്മാനിക്കും.

സഭയ്ക്കും സമൂഹത്തിനും വേണ്ടി തന്‍റെ 13-ാം വയസു മുതല്‍ 75 വർഷക്കാലം ജീവിതം സമർപ്പിച്ച വ്യക്തിയാണ് ജോണ്‍ കച്ചിറമറ്റം

.മലബാറിലെ കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളില്‍ മുന്നണി പോരാളിയായി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കുടിയിറക്കിനും കർഷക ദ്രോഹങ്ങള്‍ക്കുമെതിരേ നിരാഹാരം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള കർഷക ബന്ധുവാണ് കച്ചിറമറ്റം. കത്തോലിക്ക കോണ്‍ഗ്രസ്, കാത്തലിക് ഫെഡറേഷൻ, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയൻ എന്നിവയുടെ സംസ്ഥാന പ്രസിഡന്‍റ്, ചരിത്രകാരൻ, 78 പുസ്തകങ്ങളുടെ രചയിതാവ് എന്നീ നിലകളില്‍ സഭയ്ക്കും സമൂഹത്തിനും വേണ്ടി തന്‍റെ 13-ാം വയസു മുതല്‍ 75 വർഷക്കാലം ജീവിതം സമർപ്പിച്ച ജോണ്‍ കച്ചിറമറ്റത്തിന്‍റെ സേവനങ്ങളെ ആദരിച്ചുകൊണ്ടാണ് അവാർഡ് നല്‍കുന്നത്.

മലബാർ കുടിയേറ്റത്തിന്‍റെ ആദ്യ കാലഘട്ടങ്ങളില്‍ ത്യാഗപൂർണമായ സേവനം നടത്തിയിരുന്നവരെ. അനുസ്മരിക്കുന്നു

മലബാർ കുടിയേറ്റത്തിന്‍റെ ആദ്യ കാലഘട്ടങ്ങളില്‍ തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയോടൊപ്പം പാലാ രൂപതയില്‍നിന്നും തിരുവിതാംകൂർ മേഖലയില്‍നിന്നും നിരവധി വൈദികരും അല്മായ പ്രേഷിതരും മലബാർ ഭാഗത്ത് ത്യാഗപൂർണമായ സേവനം നടത്തിയിരുന്നു. അവരെയെല്ലാം അനുസ്മരിക്കുന്നതിനു കൂടിയാണ് ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഫൗണ്ടേഷൻ ഭാരവാഹികള്‍ പറഞ്ഞു.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. യോഗത്തില്‍ ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലില്‍, മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പില്‍, ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ മാത്യു എം. കണ്ടത്തില്‍, സണ്ണി ആശാരിപറമ്പില്‍, ഡി.പി. ജോസ് എന്നിവർ പ്രസംഗിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →