ഡല്‍ഹി: അതിർത്തിയിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്തെ വിമാന താവളങ്ങളെല്ലാം അടച്ചിട്ടെന്ന തരത്തില്‍ വരുന്ന വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് കേന്ദ്ര സർക്കാർ. അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ 24 വിമാനത്താവളങ്ങള്‍ മാത്രമാണ് താത്‌ക്കാലികമായി അടച്ചത്. ഇവ 15 വരെ അടച്ചിടും.
അടച്ചിട്ട വിമാനത്താവളങ്ങള്‍
ചണ്ഡീഗഢ്, ശ്രീനഗർ, ജമ്മു, ലേ, അമൃത്സർ, ലുധിയാന, ഭുന്തർ, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര ഗഗ്ഗല്‍, ഭട്ടിൻഡ, ജയ്‌സാല്‍മർ, ജോധ്പൂർ, ബിക്കാനീർ, ഹല്‍വാര, പത്താൻകോട്ട്, മുന്ദ്ര, ജാംനഗർ, രാജ്കോട്ട് (ഹിരാഷ), പോർബന്ദർ, കെഷോദ്, കണ്ട്‌ല, ഭുജ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.
വിമാനങ്ങള്‍ പതിവുപോലെ സർവീസ് നടത്തുന്നുണ്ട്.
ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളം സാധാരണ നിലയാണ് പ്രവർത്തിക്കുന്നുണ്ട്. അടച്ചിട്ട വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളൊഴികെ വിമാനങ്ങള്‍ പതിവുപോലെ സർവീസ് നടത്തുകയാണെന്നും ഡല്‍ഹി വിമാനത്താവള അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂർ മുൻപായി എത്തണം.
: