ഇൻഡ്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ദില്ലി : ഇൻഡ്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചെന്ന വാർത്ത ആദ്യം പുറത്തുവിട്ടത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്. യുഎസ്സിന്റെ മദ്ധ്യസ്ഥതയിൽ കഴിഞ്ഞ രാത്രി നടന്ന ചർച്ചകൾക്ക് ശേഷമാണ് ധാരണയായതെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ഇതിനെക്കുറിച്ച് അദ്ദേഹം ഒരു കുറിപ്പ് പങ്കുവെച്ചു..“അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ നടന്ന ദീർഘമായ രാത്രി ചർച്ചകൾക്ക് ശേഷം, ഇന്ത്യയും പാകിസ്താനും ഒരു പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി ഞാൻ സന്തോഷത്തോടെ അറിയിക്കുന്നു. ബുദ്ധിപൂർവം പെരുമാറിയതിന് ഇരു രാജ്യങ്ങൾക്കും അഭിനന്ദനങ്ങൾ” – ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ.

ഈ അവകാശവാദം ശരിവെച്ച് പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ

ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ഈ അവകാശവാദം ശരിവെച്ചു. “പാകിസ്ഥാനും ഇന്ത്യയും ഉടനടി പ്രാബല്യത്തിൽ വരുന്ന വെടിനിർത്തലിന് സമ്മതിച്ചു. പാകിസ്താൻ്റെ പരമാധികാരത്തിലും പ്രാദേശിക അഖണ്ഡതയിലും വിട്ടുവീഴ്ച ചെയ്യാതെ, മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി എപ്പോഴും പരിശ്രമിച്ചിട്ടുണ്ട്” –.അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ വിശദീകരണം

അമേരിക്കയുടെ മധ്യസ്ഥതയെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാകിസ്ഥാൻ ഡിജിഎംഒയും ഇന്ത്യൻ ഡിജിഎംഒയും തമ്മിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ ധാരണയായതെന്നാണ് ഇന്ത്യയുടെ വിശദീകരണം.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →