പാക് പൈലറ്റിനെ പിടികൂടി ഇന്ത്യ; കസ്റ്റഡിയിലെടുത്തത് ജെയ്‌സാല്‍മീറില്‍ നിന്ന്

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക് പൈലറ്റിനെ പിടികൂടി ഇന്ത്യ. പാക് യുദ്ധവിമാനം വെടിവെച്ചിട്ടതിന് പിന്നാലെയാണ് പൈലറ്റിനെ പിടികൂടിയത്. രാജസ്ഥാനിലെ ജെയ്‌സാല്‍മീറില്‍ നിന്നാണ് പാക് വ്യോമസേന പൈലറ്റിനെ ഇന്ത്യ പിടികൂടിയത്.
പാകിസ്താന്‍ പൈലറ്റിനെ പിടികൂടി കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിഎസ്എഫിന്റെ ക്വിക്ക് റിയാക്ഷന്‍ ടീമാണ് പൈലറ്റിനെ പിടികൂടിയത്. നിലവില്‍ ബിഎസ്എഫിന്റെ കസ്റ്റഡിയിലാണ് പൈലറ്റുള്ളത്. അതേസമയം പൈലറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

കടുത്ത തിരിച്ചടിയുമായി ഇന്ത്യ .
.
പാകിസ്താന്റെ ആക്രമണശ്രമത്തിന് പിന്നാലെ കടുത്ത തിരിച്ചടിയാണ് ഇന്ത്യ നല്‍കുന്നത്. മെയ് 8 വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ശേഷമാണ് പാകിസ്താന്റെ ആക്രമണ ശ്രമമുണ്ടായത്. ഇന്ത്യയിലെ ജമ്മുവിലെ വിമാനത്താവളമുള്‍പ്പെടെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകളും മിസൈലുകളും പാകിസ്താന്റെ യുദ്ധവിമാനങ്ങളും ഇന്ത്യ വെടിവെച്ചിട്ടു.

ഇന്ത്യന്‍ ആക്രമണത്തില്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നതായി പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനീസ് നിർമിതമായ രണ്ട് ജെഎഫ്17 വിമാനങ്ങൾ തകർന്നതായാണ് വിവരം. ജമ്മുവിൽ നിന്ന് ഉയർന്നുപൊങ്ങിയ ഇന്ത്യൻ വിമാനങ്ങളാണ് പാകിസ്താന്റെ യുദ്ധവിമാനങ്ങളെ നേരിട്ടത്. അതേസമയം, യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →