ബലൂചിസ്ഥാന്‍ | പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. തടവുകാരുമായി പോയ വാഹനം അക്രമികള്‍ തടഞ്ഞ് സ്‌ഫോടനം നടത്തുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന നാല്‍പതോളം തടവുകാരെ മോചിപ്പിച്ച ശേഷം പട്ടാളക്കാരെ ബലൂച് പോരാളികള്‍ ബന്ദികളാക്കി. അതിനുശേഷം ഇവര്‍ സൈനികവാഹനം ബോംബുവെച്ച് തകര്‍ത്തു.
ബലൂചിസ്ഥാനെ പാകിസ്ഥാനില്‍ നിന്നും മോചിപ്പിക്കണമെന്ന് വാദിക്കുന്ന സായുധ സംഘടനയാണ് ബിഎല്‍എ.
ഏപ്രില്‍ 15-ന് പോലീസ് ട്രക്കിന് നേരെ ബിഎല്‍എ നടത്തിയ ബോംബാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബലൂചിസ്ഥാനെ പാകിസ്ഥാനില്‍ നിന്നും വേര്‍പെടുത്തി പ്രത്യേക രാജ്യമാക്കണം എന്ന് വാദിക്കുന്ന സായുധ സംഘടനയാണ് ബിഎല്‍എ .

