മലപ്പുറം | താനൂരിലെ 2 പ്ലസ് ടു വിദ്യാര്‍ഥിനികളെ മാർച്ച് 5, 2025 മുതൽ കാണാതായിരുന്നു. പരീക്ഷയെഴുതാന്‍ പോയെങ്കിലും സ്‌കൂളിലെത്തിയില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നതായി സ്ഥിരീകരിച്ചു.
പെണ്‍കുട്ടികള്‍ ഇന്നലെ ഉച്ചക്ക് 12ന് ശേഷമാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇവരുടെ സാന്നിധ്യം സ്ഥിരീകരിച്ചു. നിലവില്‍ അന്വേഷണ സംഘം കോഴിക്കോട് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. കാണാതായ പെണ്‍കുട്ടികളുടെ ഫോണുകളിലേക്ക് ഒരേ നമ്പറില്‍ നിന്നുള്ള കോളുകള്‍ ഉണ്ടായതായി കണ്ടെത്തി. എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നാണ് ഈ കോളുകള്‍ വന്നത്. ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയില്‍ കാണിക്കുന്നു.
താനൂര്‍ എസ്.എച്ച്.ഒ ജോണി ജെ മറ്റത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം പെണ്‍കുട്ടികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി. പെണ്‍കുട്ടികളുടെ ഫോണ്‍ ഉച്ചക്ക് രണ്ട് മണിയോടെയാണ് അവസാനമായി ഓണ്‍ ആയിരുന്നത്.