ആലപ്പുഴ : മകനെ തിരിച്ചേല്‍പ്പിക്കാൻ ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ ഉള്‍പ്പടെ 4 പേർ കസ്റ്റഡിയില്‍.ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പില്‍ നടരാജന്റെ മകൻ വിഷ്ണുവാണ് (34) മരിച്ചത്. ഡിസംബർ 3 ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയും ഭാര്യയുടെ ബന്ധുക്കളായ മൂന്ന് പേരെയുമാണ് തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മകനെ തിരികെ ഏല്‍പിക്കാനാണ് ചൊവ്വാഴ്ച വൈകീട്ട് വിഷ്ണു ഭാര്യവീട്ടില്‍ എത്തിയത്.
വിഷ്ണുവിൻ്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടത്തില്‍ കണ്ടെത്തി. ഭാരമുള്ള വസ്തു കൊണ്ട് തലക്ക് അടിയേറ്റതിനെ തുടർന്ന് ആന്തരിക രക്തസ്രാവം ഉണ്ടായെന്നും റിപ്പോർട്ടില്‍ പറയുന്നു. വിഷ്ണുവും ഭാര്യയും കഴിഞ്ഞ ഒന്നര വർഷമായി പിണങ്ങി കഴിയുകയായിരുന്നു. ഇവർക്ക് നാല് വയസുള്ള മകനുണ്ട്. ദാമ്പത്യ തർക്കത്തില്‍ പോലീസ് സ്റ്റേഷനില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം മകൻ അവധി ദിവസങ്ങളില്‍ വിഷ്ണുവിനോടൊപ്പമാണ് കഴിയുന്നത്. ഇങ്ങനെ തന്നോടൊപ്പമായിരുന്ന മകനെ തിരികെ ഏല്‍പിക്കാനാണ് ചൊവ്വാഴ്ച വൈകീട്ട് വിഷ്ണു ഭാര്യവീട്ടില്‍ എത്തിയത്.
ഇയാള്‍ ഹൃദരോഗിയാണെന്നാണ് വിവരം
ഇവിടെ വച്ച് ഭാര്യയുടെ ബന്ധുക്കളുമായി തർക്കമുണ്ടാവുകയും ഇത് അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു എന്ന് പൊലിസ് പറയുന്നു. ഭാര്യയുടെ ബന്ധുക്കള്‍ വിഷ്ണുവിനെ മാരകമായി മർദ്ദിച്ചെന്ന് വിഷ്ണുവിന്റെ കുടുംബം പറയുന്നു. മർദ്ദനമേറ്റ് വിഷ്‌ണു കുഴഞ്ഞു വീണുവെന്നും ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഇയാള്‍ ഹൃദരോഗിയാണെന്നാണ് വിവരം. സംഭവത്തില്‍ ആലപ്പുഴ തൃക്കുന്നപ്പുഴ പൊലീസാണ് കേസെടുത്തത്