കണ്ണൂർ: കണ്ണൂർ ജില്ലയിലെ കരിവെള്ളൂരില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊന്ന ഭർത്താവ് അറസ്റ്റില്‍. നവംബർ 21വ്യാഴാഴ്ച്ച .രാത്രി എട്ടുമണിക്ക് കണ്ണൂർ നഗരത്തിനടുത്തെ പുതിയ തെരുവില്‍ വെച്ചാണ് പ്രതി വളപട്ടണം പൊലിസിൻ്റ പിടിയിലായത്. മൊബൈല്‍ ഫോണ്‍ ടവർ ലൊക്കെഷൻ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പുതിയ തെരുവിലുണ്ടെന്ന് വ്യക്തമായത്. ഇതേ തുടർന്ന് വളപട്ടണം പൊലിസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദിവ്യശ്രിയുടെ പിതാവ് വാസുവിനും കൈക്കും ദേഹത്തും മാരകമായി വെട്ടേറ്റു.
.. കാസർകോട് ജില്ലയിലെ ചന്തേര പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസർ പലിയേരി ദിവ്യശ്രീയെ (35) നവംബർ 21 വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ പ്രതിയായ ഭർത്താവ് രാജേഷ് കൊടുവാള്‍ കൊണ്ടു വെട്ടി കൊലപ്പെടുത്തിയത്. കഴുത്തിനും കൈകള്‍ക്കും ആഴത്തില്‍ വെട്ടേറ്റ ദിവ്യശ്രീ മരണമടയുകയായിരുന്നു. മകളെ അക്രമിക്കുന്നത് തടഞ്ഞദിവ്യശ്രിയുടെ പിതാവ് വാസുവിനും കൈക്കും ദേഹത്തും മാരകമായി വെട്ടേറ്റു. ഇയാള്‍ കണ്ണൂർ ചാലയിലെ ബി.എം. എച്ച് ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് ശബരിമല ഡ്യൂട്ടി കഴിഞ്ഞ് ദിവ്യശ്രീ വീട്ടില്‍ എത്തിയത്. പ്രണയ വിവാഹിതരാണ് രാജേഷും ദിവ്യശ്രീയും
ദിവ്യശ്രീയുടെയും രാജേഷിൻ്റെയും വിവാഹമോചന കേസ് കുടുംബ കോടതി പരിഗണിച്ചിരുന്നു
‘നേരത്തെയും ദിവ്യശ്രീയുടെ വീട്ടിലെത്തി രാജേഷ് വഴക്കുണ്ടാക്കിയിരുന്നു ഇതു സംബന്ധിച്ച് പൊലിസ് കേസുണ്ട്. കൊലനടന്ന ദിവസായ വ്യാഴാഴ്ച കണ്ണൂർ കുടുംബ കോടതി ദിവ്യശ്രീയുടെയും രാജേഷിൻ്റെയും വിവാഹമോചന കേസ് പരിഗണിച്ചിരുന്നു. കുടുംബ കോടതിയില്‍ നിന്നും മടങ്ങിയെത്തിയതിനു ശേഷമാണ് രാജേഷ് ദിവ്യശ്രീയുടെ വീട്ടില്‍ ഒരു കുപ്പി പെട്രോളും കൊടുവാളുമായി ബൈക്കലെത്തിയത് വീട്ടില്‍ കയറിയ ഉടനെ തന്നെ ഇയാള്‍ ദിവ്യശ്രീയെ അക്രമിക്കുകയായിരുന്നു
റിട്ട. മിലിറ്ററി ഇൻ്റലിജൻസ് സർവീസ് ഉദ്യോഗസ്ഥനാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ദിവ്യശ്രീയുടെ പിതാവ് വാസു. പരേതയായ റിട്ട: ജില്ലാ നഴ്സിങ് ഓഫീസർ പാറുവാണ് ദിവ്യ ശ്രിയുടെ മാതാവ്. ചെറുപുഴ എസ്.ബി.ഐ ജീവനക്കാരിയായ പ്രബിതയാണ് സഹോദരി. ഏഴാം ക്ളാസ് വിദ്യാർത്ഥിയായ ഒരു മകൻ രാജേഷ് – ദിവ്യശ്രീ ദമ്പതികള്‍ക്കുണ്ട്