പരിഷ്‌കൃത സമൂഹത്തില്‍ ബുള്‍ഡോസർ നീതിക്ക് സ്ഥാനമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : പരിഷ്‌കൃത സമൂഹത്തില്‍ പൗരന്മാരുടെ വസ്‌തുവകകള്‍ ബുള്‍ഡോസർ ഉപയോഗിച്ചു പൊളിക്കാൻ സർക്കാർ സംവിധാനത്തെയും ഉദ്യോഗസ്ഥരെയും അനുവദിക്കരുതെന്ന് സുപ്രീംകോടതി. ചിലരെ തിരഞ്ഞുപിടിച്ച്‌ അധികാരഹുങ്കോടെയുള്ള പ്രതികാരം അംഗീകരിക്കാനാകില്ല. സ്വത്തുക്കള്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പൗരന്മാരുടെ ശബ്‌ദം അമർത്താനാകില്ല. നിയമവിരുദ്ധ നടപടികള്‍ അനുവദിച്ചാല്‍, സ്വത്തിലുള്ള പൗരന്റെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടും. അനധികൃത നിർമ്മാണങ്ങള്‍ കൈകാര്യം ചെയ്യാൻ മുനിസിപ്പല്‍ നിയമങ്ങളുണ്ട്. പൊളിക്കാൻ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും സുപ്രീംകോടതി ഓർമ്മിപ്പിച്ചു.

മാദ്ധ്യമപ്രവർത്തകനായ മനോജ് തിബ്‌രേവാള്‍ ആകാശിന്റെ പരാതിയിലാണ് കോടതി നിലപാടെടുത്തത്.

റോഡ് വീതീകൂട്ടാൻ അർദ്ധരാത്രി വീട് പൊളിച്ചെന്ന യു.പിയിലെ മാദ്ധ്യമപ്രവർത്തകനായ മനോജ് തിബ്‌രേവാള്‍ ആകാശിന്റെ പരാതിയിലാണ് കോടതിയുടെ നിലപാട്. മനോജിന് ഇടക്കാല നഷ്‌ടപരിഹാരമായി 25 ലക്ഷം രൂപ യു.പി സർക്കാർ നല്‍കണമെന്ന് ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നവംബർ ആറിന് ഉത്തരവിട്ടിരുന്നു. വിധി കഴിഞ്ഞദിവസമാണ് സുപ്രീകോടതി വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്‌തത്.

കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു

അർദ്ധരാത്രിയില്‍ പൊടുന്നനെ വീടുകള്‍ക്ക് മേല്‍ ബുള്‍ഡോസർ പ്രയോഗിക്കാനാകില്ലെന്ന് യു. പി സർക്കാരിന് മുന്നറിയിപ്പ് നല്‍കി. 2019ലായിരുന്നു സംഭവം. റോഡ് നിർമ്മാണത്തിലെ ക്രമക്കേടുകള്‍ റിപ്പോർട്ട് ചെയ്തതിനാണ് തന്റെ വീട് പൊളിച്ചതെന്ന് മാദ്ധ്യമപ്രവർത്തകൻ സുപ്രീംകോടതിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. നിയമവിരുദ്ധ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണം. ക്രിമിനല്‍ കേസും എടുക്കാം. റോഡ് വീതികൂട്ടലിന് സംസ്ഥാനങ്ങള്‍ക്ക് മാർഗരേഖയും പുറപ്പെടുവിച്ചു.

സംസ്ഥാനങ്ങള്‍ക്ക് മാർഗരേ

1.രേഖകള്‍, മാപ്പുകള്‍ എന്നിവ നോക്കി റോഡിന്റെ വീതി വിലയിരുത്തണം

  1. കൈയേറ്റമുണ്ടോയെന്ന് രേഖകള്‍ വച്ചു സർവേ നടത്തണം
  2. കൈയേറ്റം നീക്കാൻ നോട്ടീസ് നല്‍കണം
  3. എതിർപ്പുന്നയിച്ചാല്‍ അവരെ കേട്ട് തീരുമാനിക്കണം
  4. എതിർപ്പ് തള്ളിയാല്‍, കൈയേറ്റമൊഴിയാൻ വീണ്ടും നോട്ടീസ് നല്‍കണം
  5. ഒഴിഞ്ഞില്ലെങ്കില്‍ നിയമപരമായി പൊളിക്കാം
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →