ഡല്‍ഹി: സോഷ്യല്‍ മീഡിയ പോസ്റ്റുകളെത്തുടർന്ന് ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ സംഘർഷാവസ്ഥ നിലനില്‍ക്കുന്നുവെന്ന റിപ്പോർട്ടുകള്‍ക്കിടയില്‍, ഹിന്ദു സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യ .ചിറ്റഗോങ്ങില്‍ ഹിന്ദു സമുദായാംഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ അപലപിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ടത് സർക്കാരിന്‍റെ പ്രത്യേക ഉത്തരവാദിത്തമാമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ടത് സർക്കാരിന്‍റെ പ്രത്യേക ഉത്തരവാദിത്തമാണ്.
സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നിരവധി വീഡിയോകള്‍ ഞങ്ങള്‍ കണ്ടുവെന്നും ഇത് അപലപനീയമാണെന്നും ജയ്‌സ്വാള്‍ വ്യക്തമാക്കി. തീവ്രവാദ സംഘങ്ങളാണ് ഇതിന് പിന്നില്‍. ഇത്തരം കാര്യങ്ങള്‍ സാമുദായിക സംഘർഷം വർധിപ്പിക്കാൻ ഇടയാക്കുമെന്നും ജയ്‌സ്വാള്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.