വിദേശ പഠനം; ജോബ് കണ്‍സള്‍ട്ടന്‍സിയിലെ റെയ്ഡില്‍ വ്യാജ രേഖകളും സീലുകളും പിടിച്ചെടുത്തു

തൊടുപുഴ: വിദേശ പഠനത്തിനു പോകുന്ന വിദ്യാര്‍ഥികള്‍ക്ക് വ്യാജ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ തയാറാക്കുന്ന ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിപ്പുകാരനെതിരെ നടപടിയുമായി തൊടുപുഴ പോലീസ്.
തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഏദന്‍സ് ജോബ് കണ്‍സള്‍ട്ടന്‍സിക്കെതിരെയാണ് പോലീസ് നടപടി. സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ നിരവധി വ്യാജ രേഖകളും സീലുകളും പിടിച്ചെടുത്തു. ഉടമ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ജോര്‍ജന്‍ സി.ജസ്റ്റിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. വിദേശത്തേക്കു പഠനത്തിനായി പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ലിവിങ് എക്‌സ്‌പെന്‍സ് ആയി നിശ്ചിത സംഖ്യയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് അതാത് രാജ്യങ്ങളുടെ എംബസികളില്‍ ഹാജരാക്കേണ്ടത് നിര്‍ബന്ധമാണ്. ഇതിനായി ഫെഡറല്‍ ബാങ്കിന്റെ പേരില്‍ നിര്‍മിച്ച നിരവധി വ്യാജ രേഖകളാണ് ജോബ് കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പിടിച്ചെടുത്തത്.

ബാങ്കിന്റെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡ് തയാറാക്കിയായിരുന്നു തട്ടിപ്പ്. ഫെഡറല്‍ ബാങ്ക് മാനേജരുടെ വ്യാജ ഒപ്പും ഈ രേഖകളില്‍ ഉണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ തൊടുപുഴ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോബ് കണ്‍സള്‍ട്ടന്‍സിയില്‍ തൊടുപുഴ പോലീസ് റെയ്ഡ് നടത്തിയത്. വിദേശത്ത് പോകുന്ന വിദ്യാര്‍ഥികള്‍ നല്‍കിയ രേഖകള്‍ അതാത് രാജ്യങ്ങള്‍ സ്ഥിരീകരിക്കാനായി ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത് . ഇതോടെയാണ് ബാങ്ക് അധികൃതര്‍ പരാതി നല്‍കിയത്.
കണ്‍സള്‍ട്ടന്‍സി ഉടമ ജോര്‍ജന്‍ സി ജസ്റ്റിയെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് ആയിട്ടില്ല. പ്രതി ഒളിവില്‍ ആണെന്നും കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. റെയ്ഡിഡിനിടെ പരിസരവാസിക

Share
അഭിപ്രായം എഴുതാം