സംസ്ഥാന ബജറ്റ് : ഇത് കൊള്ള നികുതിയെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

ദില്ലി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയ്ക്കും ഡൽഹിയിലെ പ്രത്യേക പ്രതിനിധികളുടെയും കമ്മിഷൻ അദ്ധ്യക്ഷമാരുടെയും ക്ഷേമത്തിനുമാണ് ഈ കൊള്ള നികുതിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ .ഇടതു സർക്കാർ ജനങ്ങളുടെ മേൽ അമിത നികുതിഭാരം അടിച്ചേൽപ്പിക്കുന്നത് നേതാക്കളുടെ ധൂർത്തിന് പണം കണ്ടെത്താനെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. സാമൂഹ്യക്ഷേമ നികുതി എന്നത് തട്ടിപ്പാണ്

ഇന്ധനവിലയുടെ പേരിൽ കേന്ദ്രത്തിനെതിരെ സമരംചെയ്തവർ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നികുതിവർധനയ്ക്ക് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനാണ്. റവന്യൂ കമ്മി ഗ്രാൻറ് ഏറ്റവും കൂടുതൽ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മറ്റു ഗ്രാൻറുകളും കുറച്ചിട്ടില്ല. ധനകാര്യ മാനേജ്മെൻറ് മെച്ചപ്പെടുത്തുകയും ധൂർത്ത് അവസാനിപ്പിക്കുകയുമാണ് പിണറായി സർക്കാർ ചെയ്യേണ്ടതെന്ന് വി.മുരളീധരൻ ചൂണ്ടിക്കാട്ടി.

സംസ്ഥാന ബജറ്റിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും രൂക്ഷമായി വിമർശിച്ചു. സാധാരണക്കാരുടെ നടു ഒടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കുമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻറെ വിമർശനം. ഇന്ധനവില വർധന പൊതു വിപണിയിൽ വിലക്കയറ്റത്തിന് ഇടയാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Share
അഭിപ്രായം എഴുതാം