തിരുവനന്തപുരം: എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി വി.പി. സാനുവിനെയും (കേരളം) ജനറൽ സെക്രട്ടറിയായി മയൂഖ് ബിശ്വാസിനെയും (ബംഗാൾ) ഹൈദരാബാദിൽ ചേർന്ന 17ാം അഖിലേന്ത്യാ സമ്മേളനം തിരഞ്ഞെടുത്തു. സാനു മൂന്നാം തവണയും മയൂഖ് രണ്ടാം തവണയുമാണ് തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്നത്. ആദ്യമായാണ് തുടർച്ചയായി മൂന്നാം തവണ പ്രസിഡന്റ് പദവിയിൽ ഒരാൾ തിരഞ്ഞെടുക്കപ്പെടുന്നത്..
കെ. അനുശ്രീ (കേരളം), സംഗീതദാസ് (അസം), എ. അശോക് (ആന്ധ്രപ്രദേശ്), നാഗരാജു (തെലങ്കാന), നിതീഷ് നാരായണൻ (സെന്റർ), പ്രതികൂർ റഹ്മാൻ (ബംഗാൾ) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ആദർശ് എം.സജി (സെന്റർ), പി.എം.ആർഷോ (കേരളം), ശ്രീജൻ ഭട്ടാചാര്യ (ബംഗാൾ), ദീപ്സിത ധർ (സെന്റർ), സന്ദീപൻ ദേവ് (ത്രിപുര), ദിനിത് ദണ്ഡ (സെന്റർ)എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും നിരുബെൻ (തമിഴ്നാട്), സുഭാഷ് ഝക്കർ (രാജസ്ഥാൻ), അമിത് താക്കൂർ (ഹിമാചൽപ്രദേശ്), ഐഷി ഘോഷ് (ഡൽഹി) എന്നിവരെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു. 19 അംഗ സമിതിയിൽ ഒരു ഒഴിവുണ്ട്. 83 അംഗ കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽനിന്ന് ഒൻപത് പേരുണ്ട്. മൂന്ന് ഒഴിവും