കിഫ്ബി ഇടപാടിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്; ഹാജരാകാൻ തീരുമാനിച്ചിട്ടില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബി ഇടപാടിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്നതിൽ തീരുമാനമെടുത്തിട്ടില്ലന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. വിരട്ടാമെന്ന് കരുതേണ്ട, തന്നെ അധിക്ഷേപിക്കാനാണ് ഇ ഡി ലക്ഷ്യമിടുന്നത്. കിഫ്ബി ആർബിഐ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും തോമസ് ഐസക് വിശദീകരണം നൽകി.

എന്താണ് ഇ ഡിയുടെ ലക്ഷ്യം എന്ന് അറിയില്ല. നിയമനടപടി എന്തെന്ന് ചർച്ച ചെയ്തു തീരുമാനിക്കും. അഭിഭാഷകരോട് ചോദിച്ചതിനു ശേഷം ഹാജരാകുന്നതിൽ തീരുമാനം എടുക്കും. ആർബിഐ ചട്ടങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ല. വിരട്ടിയാൽ പേടിക്കും എന്നാണ് കരുതിയിരുന്നത്. കോടതിയെ സമീപിക്കുന്നതിൽ നിയമസാധ്യതകൾ ആരായും എന്നും തോമസ് ഐസക് വ്യക്തമാക്കി.

2022 ഓഗസ്റ്റ് 11ന് കൊച്ചി ഓഫീസിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ഇത് രണ്ടാം തവണയാണ് തോമസ് ഐസക്കിന് നോട്ടീസ് നൽകുന്നത്. കിഫ്ബി സിഇഒ കെ. എം എബ്രഹാമിനെ നേരത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയർമാൻ ആയിരുന്നു. നേരത്തെ 2022 ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകിയിരുന്നു.

Share
അഭിപ്രായം എഴുതാം