ബട്ലറുടെ ചുമലിലേറി രാജസ്ഥാന്‍

മുംബൈ: ബാറ്റിങ്ങിലും ബൗളിങ്ങിലും ഈ സീസണിലെ ഏറ്റവും ശക്തരായ ടീമെന്ന ചോദ്യത്തിന് രാജസ്ഥാന്‍ റോയല്‍സ് എന്ന് ഉത്തരം നല്‍കുന്നവര്‍ ഏറെ. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്ലറുടെ ചുമലേറിയായിരുന്നു ആദ്യ മത്സരങ്ങളില്‍ രാജസ്ഥാന്റെ കുതിപ്പ്. മുന്നുവീതം സെഞ്ചുറിയും അര്‍ധസെഞ്ചുറിയുമായി റണ്‍വേട്ടക്കാരില്‍ മുന്നിലാണ് ബട്ലര്‍. മധ്യനിരയില്‍ വെസ്റ്റിന്ത്യന്‍ താരം ഷിംറോണ്‍ ഹെറ്റ്മെയറുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ടീം വിജയക്കടമ്പ താണ്ടിയത് ഒന്നിലധികം മത്സരങ്ങളില്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണിനൊപ്പം യുവതാരങ്ങളായ യശസ്വി ജയ്സ്വാളും റിയാന്‍ പരാഗും ദേവ്ദത്ത് പടിക്കലും അവരുടെ ചില ജയങ്ങളില്‍ നിര്‍ണായക പങ്കാളികളായി. വിശ്വസ്ത സ്പിന്നറെന്ന ലേബലില്‍നിന്ന് പുറത്തുകടന്ന് ബാറ്റ് കൊണ്ടും മികവുകാട്ടി യഥാര്‍ഥ ഓള്‍റൗണ്ടറുടെ ഗണത്തിലേക്കുയര്‍ന്ന രവിചന്ദ്രന്‍ അശ്വിന്റെ സാന്നിധ്യം ടീമിനു നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. യുസ്വേന്ദ്ര ചാഹലെന്ന റിസ്റ്റ് സ്പിന്നറുടെ പ്രകടനമികവിനൊപ്പം പേസര്‍മാരായ ട്രെന്റ് ബോള്‍ട്ട്, ഒബേദ് മക്കോയ് എന്നിവരുടെ വരവും ടീമിനു മുതല്‍ക്കൂട്ടായി. ടീമിന് ആദ്യ ഐ.പി.എല്‍. കിരീടം സമ്മാനിച്ച പരിശീലകനും ക്യാപ്റ്റനുമായിരുന്ന അടുത്തിടെ പൊലിഞ്ഞ ഷെയ്ന്‍ വോണിനായി ഇത്തവണ കലാശപ്പോരിനുണ്ടാകുമെന്ന ക്യാപ്റ്റന്‍ സഞ്ജുവിന്റെ വാക്ക് സാക്ഷാത്കരിക്കുമോയെന്നറിയാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ട.

ക്യാപ്റ്റന്റെ താങ്ങില്‍ ലഖ്നൗ

അപ്രതീക്ഷിത പ്രകടനം പുറത്തെടുത്താണു ലഖ്നൗ സൂപ്പര്‍ ജയന്റ്സ് മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്കു കുതിച്ചെത്തിയത്.ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും ക്വിന്റണ്‍ ഡിക്കോക്കുമാണു ടീമിന്റെ ബാറ്റിങ് കരുത്ത്. രണ്ടുവട്ടം മൂന്നക്കം കടന്ന രാഹുല്‍ സീസണില്‍ മൂന്ന് അര്‍ധസെഞ്ചുറികളും നേടി. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയുമായി ഡികോക്ക് റണ്‍വേട്ടക്കാരില്‍ ബട്ലറിനും രാഹുലിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ്.ദീപക് ഹൂഡയെന്ന വമ്പനടിക്കാരന്റെയും യുവതാരം ആയുഷ് ബദൗനിയുമാണ് മധ്യനിരയിലെ ലഖ്നൗവിന്റെ മറ്റൊരു കരുത്ത്.ബൗളര്‍മാരില്‍ ആവേശ് ഖാന്‍, മൊഹ്സിന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം വിദേശതാരങ്ങളായ മാര്‍ക്കസ് സ്റ്റോയ്നസും ജാസണ്‍ ഹോള്‍ഡറും ടീമിനു വര്‍ധിതവീര്യവും ബാറ്റിങ് ആഴവും നല്‍കുന്നു.

മുംബൈയുടെ കാരുണ്യത്തില്‍ ബാംഗ്ലൂര്‍

മുന്‍കാലങ്ങളില്‍ മികച്ച താരനിരയുണ്ടായിട്ടും കിരീടം ഉയര്‍ത്താന്‍ കഴിയാത്തതിന്റെ മാനക്കേട് മായ്ക്കാനുറച്ചെത്തിയ റോയല്‍ ചലഞ്ചേഴ്സ് ബാം ൂര്‍,
പക്ഷേ, മുംബൈയുടെ കാരുണ്യത്തിലാണു പ്ലേ ഓഫ് റൗണ്ടിലെത്തിയത്. പ്രാഥമിക റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തില്‍ മുംബൈക്കു മുന്നില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അടിയറവു പറഞ്ഞതോടെയാണ് ബംഗളുരുവിനു മുന്നില്‍ പ്ലേ ഓഫ് വഴിതുറന്നത്.

ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞിട്ടും ബാറ്റിങ്ങില്‍ മികവിലേക്കുയരാതെ പോയ വിരാട് കോഹ്ലി അവസാന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത് ടീമിനു പ്രതീക്ഷ പകരുന്നു. ഒപ്പം ക്യാപ്റ്റന്‍ ഫാഫ് ഡ്യൂപ്ലെസിസ്, രജത് പാട്ടീദാര്‍, ദിനേഷ് കാര്‍ത്തിക്, െന്‍ മാക്സ്വെല്‍, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹെയ്സല്‍ വുഡ് എന്നിവരും ഏതുടീമിനും ഭീഷണി ഉയര്‍ത്താന്‍ പോന്നവര്‍തന്നെ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →