ഗുജറാത്ത്, രാജസ്ഥാന്‍, ലഖ്നൗ, ബാംഗ്ലൂര്‍ ഐ.പി.എല്‍. പ്ലേ ഓഫില്‍

മുംബൈ: കന്നിക്കാരുടെ കുതിപ്പ്, വന്‍മരങ്ങളുടെ വീഴ്ച, താരോദയങ്ങള്‍… ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണ്‍ സംഭവ ബഹുലം. പ്ലേ ഓഫിലെത്തിയ നാലു ടീമുകളില്‍ രണ്ടെണ്ണം അരങ്ങേറ്റത്തില്‍ തന്നെ വരവറിയിച്ചവര്‍. പ്രാഥമിക റൗണ്ടില്‍ വമ്പന്മാരെ അരിഞ്ഞുതള്ളി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രകടനം ആവേശഭരിതം. 14 കളിയില്‍ 20 പോയിന്റ് സമ്പാദ്യവുമായാണ് ടൈറ്റന്‍സിന്റെ വരവ്. ഇത്രയും കളിയില്‍ ടൈറ്റന്‍സിനേക്കാള്‍ രണ്ടു പോയിന്റ് മാത്രം കുറവുള്ള മലയാളിതാരം സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയന്‍സിന്റെ പ്രകടനവും ഗംഭീരം.മൂന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ കടന്നുവരവും അമ്പരപ്പിക്കുന്നതായിരുന്നു.

വമ്പന്‍ ടൂര്‍ണമെന്റിലെ കന്നിക്കാരുടെ സഭാകമ്പം തരിമ്പുമില്ലാതെയാണു പുതിയ ഫ്രാഞ്ചൈസി ആദ്യ സീസണില്‍ത്തന്നെ അവസാന നാലിലെത്തിയത്. 2008 മുതല്‍ ടൂര്‍ണമെന്റില്‍ സാന്നിധ്യമറിയിച്ചിട്ടും കിരീടം തുടര്‍ച്ചായി വഴുതിപ്പോയ റോയല്‍ ചലഞ്ചേഴ്സ് ബാം ൂരാണ് നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ ഇടംപിടിച്ചത്. അവസാന രണ്ടിലെത്താന്‍ ഇനി പോരാട്ടം കൂടുതല്‍ കടുക്കും. രാജസ്ഥാന്‍ ഒഴികെ മറ്റു മൂന്നു ടീമുകളിലൊന്ന് കിരീടമുയര്‍ത്തിയാലും അത് അവര്‍ക്കു കന്നിക്കിരീടമാകും.ഗുജറാത്തും രാജസ്ഥാനും തമ്മിലാണ് ഒന്നാം ക്വാളിഫയര്‍. ഇതിലെ ജേതാക്കള്‍ ഫൈനലിലേക്കു നേരിട്ടുയോഗ്യത നേടും. ലഖ്നൗ- ബാം ൂര്‍ ടീമുകള്‍ തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തിലെ വിജയികളുമായി ആദ്യ ക്വാളിഫയറിലെ പരാജിതര്‍ ഏറ്റുമുട്ടും. ഈ രണ്ടാം ക്വാളിഫയറിലെ ജേതാക്കളാകും കലാശപ്പോരിനു യോഗ്യത നേടുന്ന രണ്ടാമത്തെ ടീം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →