നടിയെ പീഡിപ്പിച്ച കേസ്‌ : മുന്‍കൂര്‍ ജാമ്യംതേടി വിജയ്‌ ബാബു

കൊച്ചി : നടിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി നടനും നിര്‍മാതാവുമായ വിജയ്‌ ബാബു നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി. സര്‍ക്കാരിന്റെ വിശദീകരണം തേടി. ജസ്‌റ്റീസ്‌ എ.എ സിയാദ്‌ റഹ്മാന്റെ ബഞ്ച്‌ ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കാനായി മാറ്റി.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലക്ഷ്യമിട്ടാണ്‌ യുവതി താനുമായി ബന്ധം പുലര്‍ത്തിയതെന്നും ഇപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നല്‍കി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും വിജയ്‌ ബാബുവിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു. തന്റെ പുതിയ ചിത്രത്തില്‍ മറ്റൊരു നടിയ തെരഞ്ഞെടുത്തതറിഞ്ഞാണ്‌ നടി ലൈംഗിക പീഡന പരാതി നല്‍കിയതെന്നും ഹരജിയില്‍ പറയുന്നു. ക്രള പോലീസിനുവേണ്ടി വിജയ്‌ ബാബു തയ്യാറാക്കിയ പരസ്യ ചിത്രത്തില്‍ പരാതിക്കാരി അഭിനയിച്ചിരുന്നു. ഇതിനുശേഷം കൂടുതല്‍ അവസരങ്ങള്‍ക്കായി നടി തുടര്‍ച്ചയായി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും തന്റെ സിനിമാ കമ്പനി അടുത്തിടെ നിര്‍മിച്ച ഒരു ഹിറ്റ്‌ ചിത്രത്തില്‍ അവസരം ആവശ്യപ്പെട്ടെങ്കിലും സംവിധായകനാണ്‌ തീരുമാനിക്കേണ്ടതെന്നും ഓഡിഷനിലൂടെയാണ്‌ തിരഞ്ഞെടുക്കുന്നതെന്നും പറഞ്ഞ്‌ ഒഴിവാക്കിയിരുന്നു.

കൂടുതല്‍ അവസരങ്ങള്‍ക്കായി ബന്ധം തുടര്‍ന്നു. രാത്രി ഏറെ വൈകി തന്നെ ഫോണില്‍ വിളിക്കുകുയും ആയിരക്കണക്കിന്‌ സന്ദേശങ്ങള്‍ അയക്കുകുയും ചെയ്‌തു. തന്റെ കുടുംബത്തിന്റെ വിവരങ്ങള്‍ അറിഞ്ഞാണ്‌ നടി ബന്ധം തുടര്‍ന്നത്‌. അസമയത്ത്‌ ഇവര്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു. പരാതിപ്പെട്ടാല്‍ ഇത്‌ വൈറലാകുമെന്നും പരാതിക്കാരിയെ ദോഷകരമായി ബാധിക്കുമെന്നും മനസിലാക്കിയാണ്‌ പരാതി നല്‍കാതിരുന്നത്‌.

നടിയുടെ ഫോണില്‍നിന്നുളള സന്ദേശങ്ങള്‍, വാട്‌സാപ്പ്‌ സന്ദേശങ്ങള്‍, ഇന്‍സ്റ്റഗ്രം സന്ദേശങ്ങള്‍ ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ അന്വേഷണ ഏജന്‍സിക്ക്‌ കൈമാറാന്‍ തയാറാണെന്നും പ്രശസ്‌തിയുളളവര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച്‌ പബ്ലിസിറ്റി ഉണ്ടാക്കുന്നത്‌ ട്രെന്റാണെന്നും വിജയ്‌ബാബു ഹര്‍ജിയില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം