അമൃത്സർ: പഞ്ചാബില്‍ നവ്‌ജ്യോത് സിംഗ് സിദ്ദു മൂന്നാം സ്ഥാനത്ത്. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മര്‍ദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. അമൃത് സര്‍ ഈസ്റ്റിലാണ് അദ്ദേഹം മത്സരിച്ചത്. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് പഞ്ചാബില്‍ 52 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയും 38 സീറ്റുകളില്‍ കോണ്‍ഗ്രസും 7 ഇടത്ത് ബി.ജെ.പിയും 20 ഇടത്ത് മറ്റുള്ള ചെറു കക്ഷികളുമാണ് ലീഡ് ചെയ്യുന്നത്.