ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാൻ തീരുമാനം ; ഓട്ടോ, ടാക്സി എന്നിവയുടെ രണ്ട് മാസത്തെ വായ്പാ പലിശയിൽ നാല് ശതമാനം സർക്കാർ വഹിക്കും

തിരുവനന്തപുരം: കോവിഡ് മൂലം ഗുരുതര പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാൻ തീരുമാനമായി. 13/08/21 വെളളിയാഴ്ച ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്.

ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കി നൽകിയത്. ഓട്ടോ, ടാക്സി രണ്ട് മാസത്തെ വായ്പാ പലിശയിൽ നാല് ശതമാനം സർക്കാർ വഹിക്കുന്നതിനും മന്ത്രി നിയമസഭയിൽ അറിയിച്ചു.

Share
അഭിപ്രായം എഴുതാം